ഭാര്യയെയും മൂന്ന് മക്കളെയും കൊലപ്പെടുത്തി ആഴ്ചകളോളം വീട്ടില്‍ സൂക്ഷിച്ചു: ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ അവരുടെ വീട്ടിലാണ് കണ്ടെത്തിയത്
ഭാര്യയെയും മൂന്ന് മക്കളെയും കൊലപ്പെടുത്തി ആഴ്ചകളോളം വീട്ടില്‍ സൂക്ഷിച്ചു: ഭര്‍ത്താവ് അറസ്റ്റില്‍

ഫ്ലോറിഡ: ഭാര്യയെയും മൂന്ന് മക്കളെയും വളര്‍ത്തുനായയെയും കൊലപ്പെടുത്തി മതദേഹങ്ങള്‍ ആഴ്ചകളോളം വീട്ടീല്‍ സൂക്ഷിച്ച ആള്‍ അറസ്റ്റില്‍. ഡിസ്‌നി വേള്‍ഡ് നിര്‍മ്മിച്ച ഫെയറി ടെയില്‍ പരിസരത്ത് താമസിക്കുന്ന ആന്റണി ടോഡിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  44കാരനായ ആന്റണി ടോഡിനെതിരെ നിരവധി നരഹത്യകള്‍, മൃഗങ്ങളോട് ക്രൂരത എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. 

ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ അവരുടെ വീട്ടിലാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ലെന്നും, എന്നാല്‍ അവ ഭാര്യ മേഗന്‍ ടോഡും ദമ്പതികളുടെ മൂന്ന് മക്കളായ അലക് (13), ടെയ്‌ലര്‍ (11), സോ (4) എന്നിവരുടേതുമാണെന്നാണ് അന്വേഷണസംഘത്തിന്റെ  കണ്ടെത്തല്‍. ഡിസംബര്‍ അവസാനത്തോടെയാണ് കൊലപാകമെന്നാണ് സൂചന.

കുടുംബത്തെ കാണാത്തതിനെ തുടര്‍ന്ന് ആശങ്കാകുലരായ ചില ബന്ധുക്കളുടെ പരാതി പ്രകാരം ഫെഡറല്‍ അന്വേഷകര്‍ വാറണ്ട് നല്‍കാന്‍ തിങ്കളാഴ്ച വീട്ടിലെത്തിയപ്പോള്‍ ആന്റണി ടോഡ് തന്നെയാണ് വാതില്‍ തുറന്നതെന്ന് ഓസ്‌കോല കൗണ്ടി ഷെരീഫ്‌റസ് ഗിബ്‌സണ്‍ പറഞ്ഞു. വീടിനകത്ത് പരിശോധന നടത്തിയ അന്വേഷണ സംഘമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഭാര്യയേയും മക്കളേയും വളര്‍ത്തുനായയേയും കൊന്നത് എന്തിനാണെന്ന് പറയാന്‍ ടോഡ് തയ്യാറായിട്ടില്ല. 

കൊലപാതകം നടന്നതിന് ശേഷം കുടുംബത്തെ കാണാനില്ലെന്ന വിവരം ലഭിച്ചതനുസരിച്ച് ഷെരീഫിന്റെ ഓഫീസ് നിരവധി തവണ ടോഡിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍, ആരും വീട്ടില്‍ ഇല്ലാതിരുന്നതുകൊണ്ട് മടങ്ങുകയായിരുന്നു. ഡിസംബര്‍ 29ന് ആന്റണി ടോഡിന്റെ ബന്ധുക്കളില്‍ ഒരു യുവതി ഷെരീഫ് ഓഫീസുമായി ബന്ധപ്പെട്ട് അവരുടെ ആശങ്ക അറിയിച്ചിരുന്നതായി ഗിബ്‌സണ്‍ പറഞ്ഞു. അവിടെ എല്ലാവര്‍ക്കും ഫ്‌ലൂ പിടിപെട്ടിരുന്നു എന്നും, അതുകൊണ്ട് രണ്ടുമൂന്നു ദിവസത്തേക്ക് അവിടെ പോകാന്‍ സാധിച്ചില്ലെന്നും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല എന്നും പരാതി നല്‍കിയിരുന്നു.

'അന്ന് ഡെപ്യൂട്ടികള്‍ വീട് സന്ദര്‍ശിക്കുകയും പരിസരം പരിശോധിച്ച് അയല്‍വാസികളുമായി സംസാരിക്കുകയും ചെയ്തു. എന്നാല്‍, സംശയാസ്പദമായ ഒന്നും അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. ആരും വാതില്‍ തുറക്കാതിരുന്നപ്പോള്‍ അവര്‍ മടങ്ങുകയായിരുന്നെന്ന് ഗിബ്‌സണ്‍ പറഞ്ഞു. യാത്രാതത്പരരായ ആന്റണിയുടെ കുടുംബം എവിടെയെങ്കിലും യാത്രയിലായിരിക്കാം എന്നാണ് കരുതിയത്. കണക്റ്റിക്കട്ടില്‍ ആന്റണി ടോഡ്‌സിന് ബന്ധമുണ്ടായിരുന്നു. അവിടെയാണ് ആന്റണി ഫിസിക്കല്‍ തെറാപ്പി പഠിച്ചത്. കണക്റ്റിക്കട്ടില്‍ ജോലി ചെയ്യുകയും വാരാന്ത്യങ്ങളില്‍ കുടുംബത്തിലേക്ക് മടങ്ങുകയും ചെയ്യാറാണ് പതിവ് എന്ന് ഗിബ്‌സണ്‍ പറഞ്ഞു. 

'നിരപരാധികളായ അവരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ അവരുടെ കുടുംബത്തോടും സുഹൃത്തുക്കളോടും സമൂഹത്തോടുമൊപ്പം ഞങ്ങള്‍ ദുഃഖിക്കുന്നു'– ഗിബ്‌സണ്‍ തന്റെ ഓഫീസില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരു വ്യക്തിക്ക് അത്തരം നീചവും ക്രൂരവുമായ പ്രവൃത്തികള്‍ എങ്ങനെ ചെയ്യാന്‍ കഴിയും എന്ന് എനിക്ക് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com