ഇറ്റലിയില്‍ മരണം കുത്തനെ ഉയരുന്നു, 24 മണിക്കൂറില്‍ മരിച്ചത് 651 പേര്‍; ലോകത്തെ കോവിഡ് മരണം 14,600 കവിഞ്ഞു

ഇറ്റലിയില്‍ 24 മണിക്കൂറില്‍ 651 പേരാണ് ജീവന്‍ വെടിഞ്ഞത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 5476 ആയി ഉയര്‍ന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലോകത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തി കോവിഡ് മരണ നിരക്ക് ഉയരുകയാണ്. ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 14,600 കടന്നിരിക്കുകയാണ്. ഇറ്റലിയില്‍ 24 മണിക്കൂറില്‍ 651 പേരാണ് ജീവന്‍ വെടിഞ്ഞത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 5476 ആയി ഉയര്‍ന്നു. ഒറ്റ ദിവസംകൊണ്ട് ഇറ്റലിയില്‍ മരണസംഖ്യയില്‍ 13.5 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ലോകത്ത് രോഗം ബാധിച്ചവരുടെ എണ്ണം 3,35,403. 

അമേരിക്കയില്‍ മരണ സംഖ്യ നാനൂറ് കവിഞ്ഞു. കൊവിഡ് 19 ആശങ്കയെ തുടര്‍ന്ന് ജര്‍മ്മനിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. രണ്ട് പേരില്‍ കൂടുതല്‍ കൂട്ടം കൂട്ടുന്നതിനും രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് ബാധ സ്ഥിരീകരിച്ച ആളുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്ന് ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കല്‍സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. വരും ദിവസങ്ങളില്‍ വീടിനുള്ളില്‍ ഇരുന്നാകും അംഗല മെര്‍ക്കല്‍ ജോലി ചെയ്യുകയെന്നും എല്ലാ ദിവസവും മെര്‍ക്കലിനെ പരിശോധനക്ക് വിധേയയാക്കുമെന്നും ചാന്‍സിലറിന്റെ വക്താവ് അറിയിച്ചു. 

കാനഡയില്‍ അന്‍പത് ശതമാനത്തിന്റെ വര്‍ധനവാണ് മരണസംഖ്യയില്‍ ഉണ്ടായിരിക്കുന്നത്. സിറിയ, മൊസാംബിക്, ഗ്രെനാഡ എന്നീ രാജ്യങ്ങളില്‍ ആദ്യത്തെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. അതിനിടെ ലോകരാജ്യങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. സൗദിയില്‍ 21 ദിവസത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com