വാഷിങ്ടണ്‍: അമേരിക്കയില്‍ കൊറോണ ബാധിച്ച് നവജാത ശിശു മരിച്ചു. അമേരിക്കയിലെ ഇല്ലിനോയിസിലാണ് കൊറോണ വൈറസ് ബാധയില്‍ നവജാത ശിശുവിന്റെ മരണം റിപ്പോര്‍ട്ട് ചെയ്തത്.
മരിച്ച കുട്ടി കൊറോണ പോസിറ്റീവ് ആയിരുന്നു. കഴിഞ്ഞ 24 മണിക്കൂറായി നിരീക്ഷണത്തിലായിരുന്നതായി അമേരിക്കന്‍ ആരോഗ്യ വകുപ്പ് അറിയിച്ചു. നവജാത ശിശുവിന്റെ മരണം ഏറെ വേദനാജനകമാണെന്ന് ഇല്ലിനോയിസ് ഗവര്‍ണര്‍ ജെ ബി പ്രിറ്റ്‌സ്‌കര്‍ അഭിപ്രായപ്പെട്ടു.
ലോകത്ത് അമേരിക്കയിലാണ് ഇപ്പോള്‍ ഏറ്റവുമധികം പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ 2211 പേരാണ് മരിച്ചത്. രോഗം ബാധിച്ചത് 1,23,313 പേർക്കാണ്. ഇന്നലെ മാത്രം 19,187 പേർക്ക് രോഗം സ്ഥിരീകരിച്ചു. 515 പേരാണ് ഇന്നലെ യുഎസിൽ മരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ