കൂട്ടിയിട്ടിരുന്ന തുണികള്‍ക്കടിയില്‍ അമ്മയുടെ മൃതശരീരം, ഒപ്പം താമസിച്ച് മക്കള്‍; മരിച്ചത് രണ്ട് വര്‍ഷം മുന്‍പ് 

അടുക്കിയിട്ട തുണികള്‍ കൊണ്ട് മറച്ച നിലയിലായിരുന്നു മൃതശരീരം
കൂട്ടിയിട്ടിരുന്ന തുണികള്‍ക്കടിയില്‍ അമ്മയുടെ മൃതശരീരം, ഒപ്പം താമസിച്ച് മക്കള്‍; മരിച്ചത് രണ്ട് വര്‍ഷം മുന്‍പ് 

വാഷിങ്ടണ്‍: രണ്ട് വര്‍ഷം മുന്‍പ് മരിച്ച സ്ത്രീയുടെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലില്‍ കണ്ടെത്തി. അടുക്കിയിട്ട തുണികള്‍ കൊണ്ട് മറച്ച നിലയിലായിരുന്നു മൃതശരീരം. 56കാരിയായ ലിറിന്‍ഡ ജോളിയുടെ ശരീരമാണ് കണ്ടെത്തിയത്. ഇവരുടെ നാല് മക്കള്‍ ഇതേ വീട്ടിലാണ് താമസിച്ചിരുന്നത്. 

കഴിഞ്ഞ മാസമാണ് മൃതദേഹം വീടിനുള്ളില്‍ കണ്ടെത്തിയത്. ലിറിന്‍ഡയുടെ അസ്തികള്‍ മാത്രമാണ് അവശേഷിച്ചിരുന്നതെന്ന് സഹോദരന്‍ ആന്റണി ജോളി പറഞ്ഞു. രണ്ട് വര്‍ഷത്തില്‍ അധികമായോ മരണം സംഭവിച്ചിട്ടെന്ന് അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2017 തുടക്കത്തിലാണ് അമ്മ മരിച്ചതെന്ന് മക്കള്‍ പറഞ്ഞതായും ആന്റണി അറിയിച്ചു. 

ലിറിന്‍ഡയുടെ മക്കളെല്ലാം മാനസിക വൈകല്യമുള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അനിയത്തിയുമായി അടുപ്പത്തിലായിരുന്നില്ലെങ്കിലും താന്‍ ഇടയ്ക്ക് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെന്ന് ആന്റണി പറഞ്ഞു. ഫോണ്‍ വിളിക്കുമ്പോള്‍ അമ്മ ഉറങ്ങുകയാണെന്നും മറ്റുമാണ് മക്കള്‍ പറയുന്നത്. ഇതിനുപിന്നാലെയാണ് ആന്റണി പൊലീസുമായി ബന്ധപ്പെട്ടത്. 

സംഭവത്തില്‍ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമല്ലെന്നും അസ്തികൂടം മാത്രമാണ് പരിശോധനകള്‍ക്കായി ലഭിച്ചിട്ടുള്ളതെന്നും പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com