യുവതിയെക്കാണാന്‍ എത്തിയ ഭര്‍ത്താവിനെ കെട്ടിയിട്ടു കൂട്ടബലാത്സംഗം, ദൃശ്യങ്ങള്‍ പകര്‍ത്തി ഫെയ്‌സ്ബുക്കിലിട്ടു; ക്രൂരത പുറത്തായത് ഒരു മാസത്തിനു ശേഷം

യുവതിയെക്കാണാന്‍ എത്തിയ ഭര്‍ത്താവിനെ കെട്ടിയിട്ടു കൂട്ടബലാത്സംഗം, ദൃശ്യങ്ങള്‍ പകര്‍ത്തി ഫെയ്‌സ്ബുക്കിലിട്ടു; ക്രൂരത പുറത്തായത് ഒരു മാസത്തിനു ശേഷം
യുവതിയെക്കാണാന്‍ എത്തിയ ഭര്‍ത്താവിനെ കെട്ടിയിട്ടു കൂട്ടബലാത്സംഗം, ദൃശ്യങ്ങള്‍ പകര്‍ത്തി ഫെയ്‌സ്ബുക്കിലിട്ടു; ക്രൂരത പുറത്തായത് ഒരു മാസത്തിനു ശേഷം

ധാക്ക: യുവതിയെക്കാണാന്‍ രണ്ടാം വിവാഹം ചെയ്ത ഭര്‍ത്താവ് വരുന്നതിനെ ചോദ്യം ചെയ്ത് എത്തിയ സംഘം, ഭര്‍ത്താവിനെ കെട്ടിയിട്ടു യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി. ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് നാലു പേര്‍ പിടിയിലായി. ബംഗ്ലാദേശിലെ നവഖാലിയിലാണ് നടുക്കുന്ന സംഭവം.

നവഖാലിയിലെ ജോയ്കൃഷ്ണപൂരില്‍ കഴിഞ്ഞ മാസം രണ്ടിനാണ് ക്രൂരത അരങ്ങേറിയത്. മൂന്നു വര്‍ഷം മുമ്പ് വിവാഹിതയായ യുവതിയാണ് ക്രൂരതയ്ക്ക് ഇരയായത്. ഭര്‍ത്താവ് രണ്ടാം വിവാഹം ചെയ്തതിനെത്തുടര്‍ന്ന് യുവതി സ്വന്തം വീട്ടിലേക്കു മടങ്ങിയിരുന്നു. അടുത്തിടെ ഇയാള്‍ വീണ്ടും യുവതിയെ കാണാന്‍ എത്താന്‍ തുടങ്ങി. ഇതു നാട്ടുകാരില്‍ ചിലര്‍ ചോദ്യം ചെയ്തിരുന്നു.

സെപ്റ്റംബര്‍ രണ്ടിന് രാത്രി ഭര്‍ത്താവ് എത്തിയപ്പോള്‍ ചോദ്യം ചെയ്യാനെത്തിയ സംഘം, ഭര്‍ത്താവിനെ കെട്ടിയിട്ടു യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങള്‍ അക്രമികള്‍ മൊബൈലില്‍ പകര്‍ത്തി. ഇത് ഫെയ്‌സ്ബുക്കില്‍ ഇടും, അല്ലെങ്കില്‍ ലൈവ് ഇടാം എന്നൊക്കെ അക്രമികള്‍ പറയുന്നത് ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്. യുവതിയുടെ സഹോദരന്‍ അക്രമികള്‍ക്കു പണം നല്‍കിയാണ് ഇരുവരെയും മോചിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഒരു മാസത്തിനു ശേഷം ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസ് ഞായറാഴ്ച രണ്ടുപേരെയും ഇന്നു രാവിലെ രണ്ടു പേരെയും അറസ്റ്റ് ചെയ്തു. കുറ്റം ചെയ്തതായി ഇവര്‍ സമ്മതിച്ചതായാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com