ഹൂസ്റ്റൺ: തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡോണൾഡ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ ബോട്ട് റാലിക്കിടെ അപകടം. റിപബ്ലിക്കൻ സ്ഥാനാർത്ഥിയായ ട്രംപിന് പിന്തുണയറിയിച്ച് പ്രകടനവുമായാണ് ബോട്ടുകൾ തടാകത്തിലേക്ക് ഇറങ്ങിയത്. പരേഡിനിടെ നിരവധി ബോട്ടുകൾ തടാകത്തിൽ മുങ്ങിപ്പോയതായാണ് റിപ്പോർട്ട്.
പ്രദേശിക സമയം ശനിയാഴ്ച 12.15 ഓടെയായിരുന്നു സംഭവം. വെള്ളത്തിൽ വീണ നിരവധി പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ആളപായമില്ലെന്നാണ് റിപ്പോർട്ട്. എല്ലാ ബോട്ടുകളും ഒരുമിച്ച് ചലിക്കാൻ തുടങ്ങിയപ്പോൾ ഉണ്ടായ വലിയ തിരകളാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
ന്യൂജേഴ്‌സി മുതൽ സൗത്ത് കരോലിന വരെ നിരവധി റാലികളാണ് യുഎസ്സിൽ സംഘടിപ്പിക്കുന്നത്. നൂറുകണക്കിന് ബോട്ടുകളാണ് ഇതിനായി അണിനിരക്കുക. ആയിരക്കണക്കിന് അണികൾ പരേഡിൽ അണിനിരക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ