മോസ്‌കോ: അമിത അളവിൽ മദ്യം കുടിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്ത അറുപതുകാരൻ ലൈവ് സ്ട്രീമിനിടെ കുഴഞ്ഞു വീണു മരിച്ചു. 'ഗ്രാൻഡ് ഫാദർ' എന്ന അപരനാമത്തിലറിപ്പെട്ടിരുന്ന യൂറി ഡഷേച്ച്കിനാണ് ലിറ്റർ കണക്കിന് വോഡ്ക കുടിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്തത്.
മദ്യപാനം യൂട്യൂബ് ചാനലിൽ ലൈവായി കണിക്കുന്നതിനിടെയായിരുന്നു മരണം.
ഒന്നര ലിറ്റർ വോഡ്ക അകത്താക്കിയതിന് പിന്നാലെ യൂറി കുഴഞ്ഞുവീണു. തൊട്ടുപിന്നാലെ ഇദ്ദേഹം മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. മരണത്തിന് ശേഷം മൃതദേഹത്തിന്റെ ദൃശ്യങ്ങൾ യൂട്യൂബിൽ ലൈവായി തന്നെ തുടരുന്നുണ്ടായിരുന്നു. അമിതമായി മദ്യം ഉള്ളിലെത്തിയതാണോ, അതോ മറ്റെന്തെങ്കിലുമാണോ മരണകാരണമെന്ന് വ്യക്തമല്ല. റഷ്യയിലാണ് സംഭവം.
സാഹസിക പ്രവൃത്തികൾ സ്ഥിരമായി തത്സമയസംപ്രേക്ഷണം ചെയ്യുന്ന യൂട്യൂബ് ചാനലിന്റെ നിർദേശപ്രകാരമായിരുന്നു യൂറി വോഡ്ക കഴിച്ചതെന്നാണ് റിപ്പോർട്ട്. ലൈവായി മദ്യപിക്കുന്നതിന് യൂറിയ്ക്ക് വൻതുക വാഗ്ദാനം ചെയ്യപ്പെട്ടിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അധികൃതർ ഉത്തരവിട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ