ടോക്കിയോ: ബ്രസീലിൽനിന്ന് ജപ്പാനിൽ എത്തിയവരിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. നേരത്തേ ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ വകഭേദങ്ങളിൽനിന്ന് വ്യത്യസ്തമാണ് ഇതെന്ന് ജപ്പാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് നാൽപ്പത് വയസ്സുള്ള പുരുഷനിലും മുപ്പത് വയസ്സുള്ള സ്‌ത്രീയിലും രണ്ട് കൗമാരക്കാരിലും പുതിയ വകഭേദം കണ്ടത്. ഇതിനെ വിലയിരുത്താൻ മറ്റ് രാജ്യങ്ങളും ഡബ്ല്യുഎച്ച്‌ഒയും മറ്റ് വിദഗ്ധരുമായും ചേർന്ന് പ്രവർത്തിക്കുകയാണ്. ലഭ്യമായ വാക്‌സിൻ ഇതിന് ഫലിക്കുമോ എന്ന് വ്യക്തമല്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ