ലണ്ടൻ: ഒരു വർഷത്തിലേറെയായി കോവിഡിനോട്ട് പോരാട്ടം നടത്തുന്ന 49 കാരനായ ജേസൺ കെൽക്ക് മരണത്തിന് കീഴടങ്ങി. 2020 മാർച്ചിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച ജേസൺ ലീസ്സിലെ സെന്‍റ് ജെയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ജീവിതം. 14 മാസത്തോളം ഉപകരണങ്ങളുടെ സഹായത്തോടെ കഴിഞ്ഞുകൂടിയ അദ്ദേഹം ഒടുവിൽ ചികിത്സ അവസാനിപ്പിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് മരണം.
കഴിഞ്ഞ വർഷം മാർച്ച് 31നാണ് ജേസൺ ആശുപത്രിയിലെത്തിയത്. ടൈപ്പ് രണ്ട് പ്രമേഹവും ആസ്തമ രോഗിയുമായിരുന്നു അദ്ദേഹം. ശ്വാസകോശവും വൃക്കയും തകരാറിലായതോടെ അദ്ദേഹത്തെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ഇക്കഴിഞ്‍ മാർച്ചിൽ 15 ദിവസത്തോളെ ജേസൺ വെന്റിലേറ്ററിൽ കഴിഞ്ഞു. മെയിൽ ആരോഗ്യനില വീണ്ടും വഷളാകുകയും വെന്‍റിലേറ്ററിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി വെൻറിലേറ്ററിന്‍റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. ഇതോടെയാണ് ഇനി ചികിത്സ വേണ്ടെന്ന് ജേസൺ തീരുമാനമറിയിച്ചത്.
ഇനി ഇതുപോലെ ജീവിക്കാൻ കഴിയില്ലെന്ന് അദ്ദേഹം മനസിൽ ഉറപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ആശുപത്രി വാസം ഉപേക്ഷിച്ച അദ്ദേഹം ഏതാനും മണിക്കൂറുകൾ കുടുംബവുമായി ചിലവഴിച്ചതിന് പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ജേസൺ വളരെയധികം ജീവനുവേണ്ടി പോരാടിയെന്നും ഇനിയും അദ്ദേഹത്തിന് അത് കഴിയില്ലെന്ന് മനസിലായതോടെയാണ് ചികിത്സ അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും ഭാര്യ സൂയ് കെൽക്ക് പറഞ്ഞു. ദ്ദേഹത്തിന്‍റെ നിർബന്ധത്തിന് അനുസരിച്ചാണ് ചികിത്സ അവസാനിപ്പിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ