റിയോ; ബ്രസീലിലെ റിയോ ഡീ ജനീറോയിലുണ്ടായ വെടിവയ്പ്പിൽ 25 പേർ മരിച്ചു. പൊലീസും ലഹരിമാഫിയയുമായി തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇത്രയും പേരുടെ ജീവനെടുത്തത്. മരിച്ചവരിൽ ഒരു പൊലീസുകാരനും ഉൾപ്പെടുന്നു.മെട്രോ ട്രെയിനിലെ 2 യാത്രക്കാർക്ക് വെടിയേറ്റെങ്കിലും രക്ഷപ്പെട്ടു.
വ്യാഴാഴ്ച രാവിലെയാണ് വെടിവയ്പ്പ് നടന്നത്. ഫവേലയിൽ ലഹരി മാഫിയ കുട്ടികളെ ഉപയോഗപ്പെടുത്തി ലഹരി വിൽപ്പന നടത്തുന്നു എന്ന വിവരത്തെ തുടർന്ന് പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്.സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ