കാബൂൾ: അഫ്ഗാൻ ദേശീയ ജൂനിയർ വനിതാ വോളിബോൾ ടീം അംഗത്തെ താലിബാൻ കഴുത്തറുത്ത് കൊന്നു. മെഹ്ജബിൻ ഹക്കിമി എന്ന വോളിബോൾ താരത്തെ താലിബാൻ കൊലപ്പെടുത്തിയ വിവരം പരിശീലകയാണ് വെളിപ്പെടുത്തിയത്. ഈ മാസം ആദ്യമാണ് കൊലപാതകം നടന്നത്.
കൊലപാതക വിവരം പുറത്തറിയിക്കരുതെന്ന് ഇവരുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഏതാനും ദിവസം മുൻപ് മെഹ്ജബിന്റെ ഛേദിച്ച ശിരസ്സിന്റെയും ചോര കട്ടപിടിച്ച കഴുത്തിന്റെയും ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
മെഹ്ജബിന്‍ ഹക്കിമിയുടെ സഹതാരങ്ങള്‍ ഒളിവില്‍
അഫ്ഗാനിലെ വോളിബോൾ ടീം അംഗങ്ങളിൽ ഭൂരിഭാഗം പേർക്കും താലിബാൻ അധികാരമേൽക്കുന്നതിന് മുൻപ് രാജ്യം വിടാൻ കഴിഞ്ഞിരുന്നില്ല. രണ്ട് വോളിബോൾ താരങ്ങളാണ് രാജ്യം വിട്ടത്.
ബാക്കിയുള്ളവർ ഒളിവിലാണെന്ന് പരിശീലക പറയുന്നു. വിവിധ ടൂർണമെന്റുകളിലും ടിവി പരിപാടിയിലും പങ്കെടുത്തതാണ് താലിബാനെ പ്രകോപിപ്പിച്ചത്. കാബൂൾ മുനിസിപ്പാലിറ്റി വോളിബോൾ ക്ലബ്ബിലെ മികച്ച താരമായിരുന്നു മെഹ്ജബിൻ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ