കാബൂൾ: അഫ്ഗാനിസ്ഥാനിൽ പഞ്ച്ശീർ പ്രവിശ്യ പിടിച്ചടക്കി എന്നവകാശപ്പെട്ട് വെടിയുതിർത്ത് താലിബാൻ നടത്തിയ ആഘോഷത്തിൽ കുഞ്ഞുങ്ങളടക്കം നിരവധി പേർ മരിച്ചു. വെടിയേറ്റാണ് ഇവരുടെ മരണം.
അഫ്ഗാനിസ്ഥാനിലെ പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്ത വാർത്തയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. താലിബാന്റെ വെടിയേറ്റ് പരിക്കേറ്റ ബന്ധുക്കളെ ആശുപത്രിയിലെത്തിക്കുന്നതിന്റെ ദൃശ്യങ്ങളും വാർത്താ ഏജൻസികൾ പങ്കുവെച്ചിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് പഞ്ച്ശീർ പ്രവിശ്യ പിടിച്ചടക്കി എന്നവകാശപ്പെട്ട് താലിബാൻ രംഗത്തെത്തിയത്. എന്നാൽ അവകാശവാദത്തെ പ്രതിരോധ സേന തള്ളിക്കളഞ്ഞു. റിപ്പോർട്ട് പാക് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും പ്രതിരോധ സേന ഇപ്പോഴും പോരാട്ടം തുടരുകയാണെന്നും വ്യക്തമാക്കി നേതാക്കൾ രംഗത്തെത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ