ബെയ്ജിംഗ്: ചൈനയിൽ പുതിയ വൈറസ് രോഗം കണ്ടെത്തിയതായി റിപ്പോർട്ട്. ലാംഗിയ വൈറസ്(ലെയ് വി) എന്ന വൈറസ് 35ഓളം പേർക്ക് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. മൃഗങ്ങളിൽ നിന്നു പടരുന്ന ഹെനിപാ വൈറസ് രോഗബാധയുടെ പുതിയ വകഭേദമാണ് ഇത്.
ഷാൻഡോംഗ്, ഹെനാൻ പ്രവിശ്യകളിലെ ആശുപത്രികളിലാണ് ഈ വൈറസ് ബാധിച്ചവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. പനി, ചുമ, ക്ഷീണം, തലചുറ്റൽ എന്നീ ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുന്നത്. ഈ രോഗബാധയ്ക്ക് പ്രത്യേക ചികിത്സാരീതി ലഭ്യമല്ലാത്തതിനാൽ ഇവര്‍ തീവ്രപരിചരണ വിഭാഗത്തിൽ നീരിക്ഷണത്തിലാണ്.
സമ്പർക്കം വഴിയല്ല 35 പേർ വൈറസ് ബാധിതരായിരിക്കുന്നത്. ഇതിനാൽ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടർന്നു എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കാൻ ശേഷിയുള്ളതാണ് ലാംഗിയ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ