കൊളംബോ: ഇന്ധനത്തിന് വേണ്ടി അഞ്ച് ദിവസം പമ്പിൽ ക്യൂ നിന്നയാൾ മരിച്ചു. ശ്രീലങ്കയുടെ പശ്ചിമ പ്രവിശ്യയിലെ ഒരു പെട്രോൾ പമ്പിലാണ് 63കാരനായ ട്രക്ക് ഡ്രൈവർ മരിച്ചത്. ഇതോടെ പെട്രോളിനായി ക്യൂ നിൽക്കുന്നതിന് ഇടയിൽ ശ്രീലങ്കയിൽ ജീവൻ നഷ്ടമാവുന്നവരുടെ എണ്ണം പത്തായി.
ക്യൂ നിൽക്കുന്ന വാഹനങ്ങളിൽ ഒന്നിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്യൂ നിൽക്കുന്നതിന് ഇടയിൽ മരിച്ച 10 പേരിൽ എല്ലാവരും തന്നെ 43 വയസിനും 84 വയസിനും ഇടയിൽ പ്രായമുള്ളവരാണ്. ഹൃദയാഘാതമാണ് ഇതിൽ ഭൂരിഭാഗം പേരുടേയും മരണകാരണമെന്ന് ഡെയ്ലി മിറർ റിപ്പോർട്ട് ചെയ്യുന്നു.
ഒരാഴ്ച മുൻപും ശ്രീലങ്കയിൽ സമാനമായ മരണം ഉണ്ടായിരുന്നു. പനദുരയിലെ പെട്രോൾ സ്റ്റേഷനിൽ മണിക്കൂറുകളോളം വരി നിൽക്കുന്നതിനിടെ 53 കാരനായ ഒരാളും മരിച്ചിരുന്നു. ഓട്ടോറിക്ഷയിൽ ക്യൂവിൽ നിൽക്കുന്നതിനിടെയാണ് ഹൃദയാഘാതത്തെ തുടർന്ന് ഇയാൾ മരിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ