
ഇസ്ലാമാബാദ്: ഭീകരരെ സഹായിക്കുകയും പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. മൂന്ന് പതിറ്റാണ്ടായി യുഎസിനും ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്കും വേണ്ടി ഞങ്ങള്‍ ഈ വൃത്തികെട്ട പ്രവൃത്തി ചെയ്തുവരികയാണ്. വിദേശമാധ്യമ പ്രവര്‍ത്തകയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഖ്വാജ ആസിഫ് ഇക്കാര്യം തുറന്നു പറഞ്ഞത്.
30 വര്‍ഷമായി ഭീകര സംഘടനകളെ പിന്തുണയ്ക്കുന്നുണ്ട്. അവര്‍ക്ക് സാമ്പത്തിക സഹായം ചെയ്തിട്ടുണ്ടെന്നും പാക് പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു. അത് ഒരു 'തെറ്റ്' ആയിരുന്നു. പാകിസ്ഥാന്‍ അതിന് ഇരയാവുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സോവിയറ്റ് യൂണിയനെതിരായ യുദ്ധത്തിലും പിന്നീട് 9/11 ആക്രമണത്തിന് ശേഷവും ഞങ്ങള്‍ ചേര്‍ന്നില്ലായിരുന്നെങ്കില്‍, പാകിസ്ഥാന് കുറ്റമറ്റ ഒരു ട്രാക്ക് റെക്കോര്‍ഡ് ഉണ്ടാകുമായിരുന്നു. ഖ്വാജ ആസിഫ് പറഞ്ഞു.
പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് പാകിസ്ഥാനെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന വേളയിലാണ്, ഇന്ത്യയുടെ ദീര്‍ഘകാലമായിട്ടുള്ള നിലപാടിനെ ന്യായീകരിക്കുന്ന പരാമര്‍ശം പാകിസ്ഥാന്‍ സര്‍ക്കാരിലെ പ്രമുഖ മന്ത്രിയില്‍ നിന്നുണ്ടായിട്ടുള്ളത്. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ സ്വാതന്ത്ര്യ പോരാളികളാണെന്ന് പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രി ഇഷാഖ് ധര്‍ അഭിപ്രായപ്പെട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ