
മോസ്‌കോ: യുക്രൈനെതിരെ മൂന്നുദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. മേയ് എട്ടാം തീയതി മുതല്‍ പത്താം തീയതി വരെയുള്ള ദിവസങ്ങളിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടാം ലോകമഹായുദ്ധത്തിലെ റഷ്യന്‍ വിജയത്തെ അനുസ്മരിക്കുന്ന ആഘോഷദിനങ്ങള്‍ ആയതിനാലാണ് ഈ ദിവസങ്ങളില്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
വിജയദിവസത്തിന്റെ എണ്‍പതാം വാര്‍ഷികം പ്രമാണിച്ച് മേയ് 7-8 അര്‍ധരാത്രി മുതല്‍ മേയ് 10-11 അര്‍ധരാത്രിവരെ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണ്. ഇക്കാലയളവില്‍ എല്ലാത്തരത്തിലുമുള്ള യുദ്ധനടപടികള്‍ നിര്‍ത്തിവെക്കുകയാണെന്ന് പ്രസ്താവനയില്‍ റഷ്യ അറിയിച്ചു.
റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച വേളയില്‍, യുക്രൈനില്‍ നിന്ന് സമാനമായ നടപടിയാണ് പ്രതീക്ഷിക്കുന്നതെന്നും മോസ്‌കോ അറിയിച്ചു. അതേസമയം, വിഷയത്തില്‍ യുക്രൈന്റെ ഭാഗത്തുനിന്ന് പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ