'മോദിയുടെ പേര് പറയാന്‍ പോലും ഭയം; ഷെഹ്ബാസ് ഷെരീഫ് ഭീരു'; പാക് പാര്‍ലമെന്റില്‍ പൊട്ടിത്തെറിച്ച് എംപി ഷാഹിദ് അഹമ്മദ്

'മുന്‍സീറ്റിലിരിക്കുന്നവര്‍ക്ക് യൂറോപ്പിലും ലണ്ടനിലും ദുബായിലും വസതികള്‍ ഉണ്ട്. അവിടെ പോയി കഴിയാം. എന്നെപ്പോലെയുള്ളവര്‍ എവിടെപ്പോകും. ഞങ്ങള്‍ക്ക് ഈ മണ്ണേയുള്ളൂ. പാകിസ്ഥാന്‍ നിങ്ങളോടൊപ്പം ഇല്ല'
Pak MP Calls Shehbaz Sharif A “Coward”
പാക് എംപി ഷാഹിദ് അഹമ്മദ്എക്സ്
Updated on

ഇന്ത്യക്കെതിരെ നടത്തുന്ന ആക്രണമങ്ങളില്‍ പാക് സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് പാകിസ്ഥാന്‍ എംപി ഷാഹിദ് അഹമ്മദ്്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഭീരുവാണെന്ന് പിടിഐ എംപി ഷാഹിദ് അഹമ്മദ് പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് പറയാന്‍ പോലും ഷെഹ്ബാസ് ഷെരീഫിന് ഭയമാണെന്നും ഇന്ത്യയുടെ ആക്രമണത്തെ നേരിടാനാകില്ലെന്നും എംപി പാര്‍ലമെന്റില്‍ പറഞ്ഞു. പാക് പ്രധാനമന്ത്രിയുടെ ഭീരുത്വം തുറന്നുകാണിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

'പാകിസ്ഥാന്‍ പ്രധാനമന്ത്രി ഒരു ഭീരുവാണ്, അദ്ദേഹത്തിന് നരേന്ദ്ര മോദിയുടെ പേര് പോലും പറയാന്‍ കഴിയില്ല,' എംപി വീഡിയോയില്‍ പറയുന്നു. ഇന്ത്യയിലേക്ക് പാക് സൈന്യം മിസൈലുകളും ഡ്രോണുകളുമായി കൂട്ട ആക്രമണം നടത്തിയെങ്കിലും, ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടെന്നും എംപി പറഞ്ഞു.

'മുന്‍സീറ്റിലിരിക്കുന്നവര്‍ക്ക് യൂറോപ്പിലും ലണ്ടനിലും ദുബായിലും വസതികള്‍ ഉണ്ട്. അവിടെ പോയി കഴിയാം. എന്നെപ്പോലെയുള്ളവര്‍ എവിടെപ്പോകും. ഞങ്ങള്‍ക്ക് ഈ മണ്ണേയുള്ളൂ. പാകിസ്ഥാന്‍ നിങ്ങളോടൊപ്പം ഇല്ല' എംപി പറയുന്നു. അതേസമയം, ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം നേരിടാന്‍ ഈ സര്‍ക്കാരിന് കഴിയില്ലെന്നാക്ഷേപം പാകിസ്ഥാനില്‍ രൂക്ഷമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ സമകാലിക മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com