കുവൈത്ത് സിറ്റി: കണ്ടെയ്നറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 110 കിലോഗ്രാം ലഹരി മരുന്നുകൾ പിടിച്ചെടുത്തു. ഏകദേശം 1.15 ദശലക്ഷം ദിനാർ വിലമതിക്കുന്ന ലഹരി മരുന്നുകൾ ആണ് പിടിച്ചെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി. യു.എ.ഇ - കുവൈത്ത് സർക്കാരുകളുടെ വിവിധ സുരക്ഷാ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ഇവ കണ്ടെത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കടൽ മാർഗ്ഗം കണ്ടെയ്നറുകൾ വഴി ലഹരി വസ്തുക്കൾ കടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്.
കമാൻഡോ ഓപ്പറേഷനിലൂടെ ഷുവൈഖ് തുറമുഖത്ത് നിന്ന് കസ്റ്റംസിന്റെ സഹായത്തോടെയാണ് കണ്ടെയ്നർ കണ്ടെത്തിയത്. തുടർന്ന് കണ്ടെയ്നർ മറ്റൊരു വാഹനത്തിലാക്കി സുരക്ഷിത സ്ഥാനത്ത് എത്തിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ആണ് കണ്ടെയ്നറിന്റെ ചുവരുകൾ പൊളിച്ചു ലഹരി മരുന്നുകൾ പുത്തെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് ഒരു ഏഷ്യൻ പൗരനെ അറസ്റ്റു ചെയ്തു.
അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുള്ളവരാണ് ഇതിനു പിന്നിൽ എന്ന് അധികൃതർ വ്യക്തമാക്കി. ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹിന്റെ മേൽനോട്ടത്തിലായിരുന്നു ഓപ്പറേഷൻ.
തുടർച്ചയായ സുരക്ഷാ ഏകോപനത്തിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. മയക്കുമരുന്ന് ഭീഷണി നേരിടുന്നതിനും ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനും ശക്തമായ സുരക്ഷ പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
110 kilograms of narcotics were seized while trying to smuggle them in a container. Authorities said the drugs were worth approximately 1.15 million dinars. UAE - Kuwait
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates