റിയാദ്: സ്വദേശിവത്കരണ നടപടിലൂടെ രാജ്യത്തെ പൗരന്മാർക്ക് ജോലി ലഭ്യമാക്കുന്നതിൽ വലിയ നേട്ടമുണ്ടാക്കിയതായി മാനവ വിഭവശേഷി മന്ത്രാലയം. 24.8 ലക്ഷം ആളുകൾക്ക് ഇതുവരെ തൊഴിൽ ലഭിച്ചു. ഈ വർഷം 1,43,000 സ്വദേശികൾ ഇതുവരെ തൊഴിൽ ലഭിക്കാനുള്ള വിവിധ പരിശീലനം പൂർത്തിയാക്കി.
ഉദ്യോഗാർഥികൾക്ക് വിവിധ മേഖലകളിൽ പരിശീലനം നൽകാനും,തൊഴിൽ കണ്ടെത്താനുമായി 183 കോടി റിയാൽ ആണ് ഇതുവരെ സർക്കാർ ചെലവാക്കിയത്. പുതിയ നടപടിയിലൂടെ രാജ്യത്തെ പൗരന്മാർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. 6.3 ശതമാനം ആയി തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞത് പദ്ധതികളുടെ നേട്ടമാണെന്ന് അധികൃതർ വിലയിരുത്തി.
സൗദി സ്ത്രീകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 10.5 ശതമാനമായി കുറഞ്ഞു, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 3.6 ശതമാനം ആണ് കുറഞ്ഞത്. ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്.
ജനസംഖ്യ അനുപാതം അനുസരിച്ച് സ്ത്രീകളിൽ 32.5 തൊഴിൽ ചെയ്യുന്നവരായി മാറി. തൊഴിൽ മേഖലകളിൽ സ്ത്രീകളുടെ പങ്ക് വർധിച്ചത് മികച്ച നേട്ടമായി ആണ് വിലയിരുത്തുന്നത്. ‘വിഷൻ 2030’ൽ എന്ന പദ്ധതിയിലൂടെ സ്വദേശിവത്കരണ നടപടികൾ പ്രതീക്ഷിച്ചതിലും വേഗത്തിലാക്കാൻ നടപ്പിലാക്കാൻ കഴിയുന്നുണ്ടെന്നും കണക്കുകൾ പറയുന്നു.
The unemployment rate among Saudi Arabia women declined to 10.5 per cent, down 3.6 percentage points compared to the same period last year the lowest figure on record.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates