'നിങ്ങളാണ് ഏറ്റവും മികച്ചത്, ഞാന്‍ നിങ്ങളെപ്പോലെയാകാനാണ് ശ്രമിക്കുന്നത്'; മെലോണിക്ക് കൈ കൊടുത്ത് മോദി

കൂടിക്കാഴ്ച്ചക്കിടെ ഇറ്റലിയുമായുള്ള ഇന്ത്യയുടെ സൗഹൃദം കൂടുതല്‍ ശക്തമാകുമെന്ന് നരേന്ദ്രമോദി ഇറ്റാലിയന്‍ പ്രധാനമന്ത്രിയോട് പറഞ്ഞു
Melony and Modi
Melony and Modiഎക്‌സ്
Updated on
1 min read

ന്യൂഡല്‍ഹി: കാനഡയില്‍ നടന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും(Melony and Modi) കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കിടെ ജോര്‍ജിയ മെലോണി മോദിയോട് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നിങ്ങളാണ് ഏറ്റവും മികച്ചതെന്നും, ഞാന്‍ നിങ്ങളെപ്പോലെയാകാന്‍ ശ്രമിക്കുകയാണെന്നും മെലോണി നരേന്ദ്ര മോദിയോട് പറഞ്ഞു. ഹസ്തദാനം നല്‍കിക്കൊണ്ടാണ് മോദിയുടെ പ്രശംസ. എക്‌സില്‍ പോസ്റ്റ് ചെയ്ത ഇതിന്റെ വിഡിയോ വൈറലായിരിക്കുകയാണ്.

കൂടിക്കാഴ്ച്ചക്കിടെ ഇറ്റലിയുമായുള്ള ഇന്ത്യയുടെ സൗഹൃദം കൂടുതല്‍ ശക്തമാകുമെന്ന് നരേന്ദ്രമോദി ഇറ്റാലിയന്‍ പ്രധാനമന്ത്രിയോട് പറഞ്ഞു. ഇന്ത്യയും ഇറ്റലിയും സൗഹൃദത്താല്‍ ചേര്‍ക്കപ്പെട്ടിരിക്കുന്നുവെന്ന കുറിപ്പോടുകൂടിയാണ് പോസ്റ്റ്. ജോര്‍ജിയ മെലോണി പങ്കുവച്ച എക്‌സ് പോസ്റ്റ് പ്രധാന മന്ത്രി നരേന്ദ്ര മോദി ഷെയര്‍ ചെയ്യുകയും ചെയ്തു. പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, നിങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു. ഇറ്റലിയുമായുള്ള ഇന്ത്യയുടെ സൗഹൃദം കൂടുതല്‍ ശക്തമാകും, ഇത് നമ്മുടെ ജനങ്ങള്‍ക്ക് വളരെയധികം ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി കുറിച്ചു.

ഉന്നതതല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദി കാനഡയിലെ പോമെറോയ് കനനാസ്‌കിസ് മൗണ്ടന്‍ ലോഡ്ജില്‍ എത്തി. ആല്‍ബര്‍ട്ടയിലെ കനനാസ്‌കിസില്‍ നടക്കുന്ന ജി7 ഉച്ചകോടിയുടെ വേദിയില്‍ എത്തിയ പ്രധാനമന്ത്രി മോദിയെ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി സ്വീകരിച്ചു.

ജി 7 ഉച്ചകോടിയില്‍ തുടര്‍ച്ചയായ ആറാമത്തെ വട്ടമാണ് ഇന്ത്യ പങ്കെടുക്കുന്നത്. എന്നാല്‍ ഒരു ദശാബ്ദത്തിനിടെ കാനഡയിലേക്കുള്ള പ്രധാന മന്ത്രിയുടെ ആദ്യ സന്ദര്‍ശനമാണിത്. കാല്‍ഗറി വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വലിയ സ്വീകരണമാണ് ഒരുക്കിയിരുന്നത്. ഇന്ത്യയുടെ ആക്ടിംഗ് ഹൈക്കമ്മീഷണര്‍ ചിന്‍മോയ് നായിക് ഉള്‍പ്പെടെ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com