വിമാനം 5 മണിക്കൂർ വൈകി; യാത്രക്കാരന് 1.35 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കുവൈത്ത് കോടതി

വിമാനം വൈകിയതോടെ പ്രധാനപ്പെട്ട ക്ലയന്റ് അപ്പോയിന്റ്മെന്റുകൾ റദ്ദായതായും മുഹമ്മദ് സഫാർ കോടതിയിൽ വാദിച്ചു . ഇതിലൂടെ തനിക്ക് നേരിട്ട നഷ്ടങ്ങൾക്ക് 5,001 കുവൈത്ത് ദിനാർ വേണമെന്ന് ആയിരുന്നു പരാതിയിലെ പ്രധാന ആവശ്യം
court symbol
Kuwait court has ordered an airline to pay a passenger 470 dinars in compensation for delayed flight.file
Updated on
1 min read

കുവൈത്ത് സിറ്റി : വിമാനം വൈകിയതിനെത്തുടർന്ന് യാത്രക്കാരന് ഉണ്ടായ ബുദ്ധിമുട്ടിൽ എയർലൈൻ കമ്പനി 470 ദിനാർ ( 1,32,941.50 രൂപ ) നഷ്ടപരിഹാരം നൽകണമെന്ന് കുവൈത്ത് കോടതി ഉത്തരവിട്ടു. യാത്രക്കാരൻ നൽകിയ പരാതിയിലാണ് കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് (കോമേഴ്സ്യൽ ഡിവിഷൻ) വിധി പറഞ്ഞത്.

കൈറോ(Cairo) യിൽ നിന്ന് കുവൈത്തിലേക്കുള്ള വിമാനം വൈകിയതിനെത്തുടർന്ന് അഭിഭാഷകനായ മുഹമ്മദ് സഫറാണ് വിമാനക്കമ്പനിക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. 2024 ജൂൺ 30ന് രാത്രി 8.05ന് പുറപ്പെട്ട് രാത്രി 11.05ന് എത്തേണ്ടതായിരുന്നു കൈറോയിൽനിന്നുള്ള വിമാനം. എന്നാൽ വിമാനം അഞ്ച് മണിക്കൂറിലധികം വൈകി ജൂലൈ ഒന്നിന് പുലർച്ചെ 1.45നാണ് യാത്ര പുറപ്പെട്ടത്

യാത്ര വൈകുമെന്ന കാര്യം തന്നെ മുൻകൂട്ടി അറിയിച്ചിരുന്നില്ല എന്നും വിമാനം വൈകിയതോടെ പ്രധാനപ്പെട്ട ക്ലയന്റ് അപ്പോയിന്റ്മെന്റുകൾ റദ്ദായതായും മുഹമ്മദ് സഫാർ കോടതിയിൽ വാദിച്ചു . ഇതിലൂടെ തനിക്ക് നേരിട്ട നഷ്ടങ്ങൾക്ക് 5,001 കുവൈത്ത് ദിനാർ വേണമെന്ന് ആയിരുന്നു പരാതിയിലെ പ്രധാന ആവശ്യം. ഇതോടെ സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം വിമാനക്കമ്പനിക്ക് ആണെന്ന് കണ്ടെത്തിയ കോടതി നഷ്ടപരിഹാരമായി 470 ദീനാർ നൽകാൻ ഉത്തരവിട്ടു.

Summary

Kuwait court has ordered an airline to pay a passenger 470 dinars in compensation for the inconvenience caused by a delayed flight.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com