

ചായയും കാപ്പിയുമൊക്കെ അമിതമായ ചൂടോടെ കുടിക്കുന്നത് അന്നനാളിയിൽ വരുന്ന അർബുദമായ ഈസോഫാഗസ് കാൻസർ സാധ്യത വർധിപ്പിക്കുമെന്ന് പഠനം. ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള ഇന്റർനാഷനൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
ചൂട് പാനീയങ്ങൾ അന്നനാളിയിലെ അകത്തെ പാളിയായ മ്യൂകോസയിൽ ഏൽപ്പിക്കുന്ന ക്ഷതങ്ങളാണ് കാൻസർ സാധ്യത വർധിപ്പിക്കുന്നത്. ഇവിടുത്തെ കോശങ്ങൾ പുനരുജ്ജീവിക്കുമെങ്കിലും ക്ഷതവും സുഖപ്പെടലും ആവർത്തിക്കുന്നത് എപ്പിത്തീലിയൽ കോശങ്ങളെ സ്ഥിരമായി നശിപ്പിച്ച് അവ അർബുദ കോശങ്ങളായി മാറാൻ സാധ്യതയുണ്ടെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. ദ ലാൻസെറ്റ് ഓങ്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്.
പരമ്പരാഗതമായി 70 ഡിഗ്രി ചൂടിൽ ചായ കുടിക്കുന്ന ചൈന, ഇറാൻ, തുർക്കി പോലുള്ള രാജ്യങ്ങളിലെ ആളുകളുടെ അർബുദ സാധ്യത പാനീയത്തിന്റെ താപനിലയ്ക്കനുസരിച്ച് ഉയരുന്നതായി പഠനത്തിൽ മുന്നറിയിപ്പ് നൽകുന്നു. അതേസമയം ചൂട് പാനിയങ്ങൾ മാത്രമായി അർബുദത്തിന് കാരണമാകുമെന്നതിന് തെളിവില്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. പുകവലി, മദ്യപാനം, പരിസ്ഥിതി മലിനീകരണം തുടങ്ങി പല ഘടകങ്ങൾ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ചൂട് പാനീയങ്ങൾ സുരക്ഷിത താപനിലയായ 60-65 ഡിഗ്രിയിൽ എത്തിയിട്ട് കുടിക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധർ പറയുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates