ആർത്തവ വേദനയ്‌ക്ക് മെഫ്‌റ്റാൽ; നിരന്തര ഉപയോഗം ഡ്രസ് സിൻഡ്രോമിന് കാരണമാകും, മുന്നറിയിപ്പുമായി സർക്കാർ

ഡ്രഗ് റാഷ് വിത്ത് ഈസ്‌നോഫീലിയ ആൻ സിസ്റ്റമിക് സിംപ്‌റ്റംസ്‌ എന്നതിനെയാണ് ഡ്രസ് സിൻഡ്രോം എന്ന് വിളിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ഠിനമായ ആർത്തവ വേദന മറികടക്കാൻ പലരും കഴിക്കുന്ന വേദനസംഹാരികളിലൊന്നാണ് മെഫ്‌റ്റാൽ സ്പാസ്. എന്നാൽ മെഫ്‌റ്റാൽ സ്പാസിന്റെ അധിക ഉപയോഗം ഡ്രസ് സിൻഡ്രോം എന്ന അവസ്ഥയ്‌ക്ക് കാരണമാകുമെന്നാണ് ഇന്ത്യൻ ഫാർമകോപീയ കമ്മീഷൻ മുന്നറിയിപ്പ് നൽകുന്നത്. അതിനാൽ ഇതിന്റെ ഉപയോഗത്തിൽ കരുതൽ വേണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.

ഡ്രഗ് റാഷ് വിത്ത് ഈസ്‌നോഫീലിയ ആൻ സിസ്റ്റമിക് സിംപ്‌റ്റംസ്‌ എന്നതിനെയാണ് ഡ്രസ് സിൻഡ്രോം എന്ന് വിളിക്കുന്നത്. ഈ മരുന്നിന്റെ ഉപയോഗം മൂലമുണ്ടാകുന്ന അലർജിക് റിയാക്ഷനിൽ ആരോഗ്യപ്രവർത്തകരിലും രോഗികളിലും സൂക്ഷ്മ നിരീക്ഷണം നടത്തേണ്ടതുണ്ടെന്ന് ഐപിസി അറിയിച്ചു. പലവിധ മരുന്നുകളുടെയും ഉപയോഗം കൊണ്ട് ഡ്രസ് സിൻഡ്രോം എന്ന അവസ്ഥയുണ്ടാകാം. ഗുരുതരമായ അലർജിക് റിയാക്ഷനാണ് ഇത്. പനി, ചർമ്മത്തിൽ ചൊറിച്ചിൽ, ആന്തരികാവയവങ്ങളെ ബാധിക്കുന്ന തരത്തിലും ലക്ഷണങ്ങൾ പ്രകടമാകാം. ഇത്തരത്തിൽ ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ വൈദ്യസഹായം തേടണമെന്നും ഐപിസി മുന്നറിയിപ്പിൽ പറയുന്നു. 

കൂടാതെ ദഹനക്കുറവ്, മറ്റ് ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയുള്ളവരിൽ മെഫ്റ്റാല്‍ കഴിക്കുന്നത് സ്ഥിതി വഷളാക്കും. ദീർഘനാൾ മെഫ്റ്റാൽ ഉപയോഗിക്കുന്നത് വയറിൽ അൾസറുണ്ടാകാനും ചികിത്സിച്ചില്ലെങ്കിൽ അത് കാൻസറാകാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഹൃദ്രോഗസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരും ഈ മരുന്ന് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ആര്‍ത്തവ വേദന കൂടാതെ റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് വേദനയ്ക്കും ഇവ കഴിക്കാറുണ്ട്. വയറിളക്കം, ക്ഷീണം, കൈകാലുകളില്‍ നീര്, ചൊറിച്ചില്‍, ഓക്കാനം, മൂത്രമൊഴിക്കുമ്പോള്‍ വേദന, മലത്തില്‍ രക്തം, കണ്ണിലും ചര്‍മത്തിലും മഞ്ഞനിറം തുടങ്ങിയവ മെഫ്റ്റാലിന്റെ പ്രധാന അനന്തരഫലങ്ങളാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com