ആരോ​ഗ്യം കളയാതെ ജോലി ചെയ്യാം; ഓഫീസ് തിരക്കിനിടയിലും നല്ല ഭക്ഷണശീലം ഉറപ്പാക്കാം, ചില ടിപ്സ് 

ഓഫീസ് ജോലിക്കിടയിലും ആരോഗ്യകരമായ ഭക്ഷണരീതി ഉറപ്പാക്കാന്‍ ചെയ്യേണ്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രാവിലെ മുതല്‍ വൈകിട്ടുവരെ ഓഫീസില്‍ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും സമയമില്ലാതെ ജോലി ചെയ്യുന്നവര്‍ അനാരോഗ്യകരമായ ഭക്ഷണശീലങ്ങളില്‍ ചെന്നെത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ദിവസവും ജോലി സമയം മാറിവരുന്നവരുടെ കാര്യം പറയുകയും വേണ്ട. ഈ തിരക്കിട്ട ജീവിതരീതി റെഡിമെയ്ഡ് ഭക്ഷണത്തിലേക്ക് നമ്മളെ കൊണ്ടെത്തിക്കും. ഇത് ഉയര്‍ന്ന കലോറി ശരീരത്തിലെത്തുന്നതിനും അതുമായി ബന്ധപ്പെട്ട നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനും കാരണമാകും. ഇത്തരം ഭക്ഷണരീതി ഉല്‍പ്പാദനക്ഷമതയെയും ബാധിക്കും. 

ഓഫീസ് ജോലിക്കിടയിലും ആരോഗ്യകരമായ ഭക്ഷണരീതി ഉറപ്പാക്കാന്‍ ചെയ്യേണ്ടത്

• ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ടുവേണം ദിവസം തുടങ്ങാന്‍. കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കാനും ഓര്‍ക്കണം. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് ദഹനത്തെ സഹായിക്കും. ഇത് വിശപ്പ് നിയന്ത്രിക്കാനും ഊര്‍ജ്ജസ്വലത നിലനിര്‍ത്താനും നല്ലതാണ്. 

• ഇടവേളകളില്‍ അനാരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ക്ക് പിന്നാലെപോകാതെ പോഷകസമൃദ്ധമായവ തെരഞ്ഞെടുക്കണം. ബദാം, ഈന്തപ്പഴം, ഉണക്കമുന്തിരി എന്നിവ കഴിക്കാം. ഇവ വേണ്ട പ്രോട്ടീനും ഫൈബറും അവശ്യമായ പോഷകങ്ങളുമൊക്കെ ഉറപ്പാക്കും.

• ജോലി ചെയ്ത് തളരുമ്പോള്‍ കാപ്പിക്കും ചായക്കും പിന്നാലെ പോകുന്നത് പതിവാണ്. ഊര്‍ജ്ജം കിട്ടുമെന്ന് കരുതി അടിക്കടി ചായയും കാപ്പിയും കുടിക്കുന്നത് ഒഴിവാക്കണം. കാരണം, ഇത് ഹൈപ്പര്‍ അസിഡിറ്റി, വിറയല്‍ തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാക്കും. ഇതിന് പകരം ഫ്രഷ് ജ്യൂസുകളോ ഹെര്‍ബര്‍ ചായയോ ആകാം. 

• കഴിയുന്ന ദിവസങ്ങളിലെല്ലാം ഉച്ചഭക്ഷണം വീട്ടില്‍ നിന്ന് തയ്യാറാക്കി കൊണ്ടുപോകാന്‍ ശ്രമിക്കാം. ധാന്യങ്ങളും പച്ചക്കറികളും പഴങ്ങളുമടങ്ങിയ സമീകൃതാഹാരം കഴിക്കാനും ശ്രദ്ധിക്കണം. ഇത് ദിവസം മുഴുവന്‍ വേണ്ട ഊര്‍ജ്ജം നല്‍കും. 

• എന്തെങ്കിലും ചെറുതായി കഴിക്കാന്‍ എന്ന് തോന്നുമ്പോള്‍ എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങളും പാക്കറ്റില്‍ കിട്ടുന്നവയുമൊക്കെ കഴിക്കാതെ ഡ്രൈ ഫ്രൂട്ട്‌സ്, പഴങ്ങള്‍  തുടങ്ങി ആരോഗ്യകരമായവ തെരഞ്ഞെടുക്കാം. ഇത് അനാരോഗ്യകരമായ കൊഴുപ്പും പഞ്ചസാരയുമൊന്നും ശരീരത്തിലെത്തുന്നില്ലെന്ന് ഉറപ്പാക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com