30 കഴിഞ്ഞവരാണോ? വേനൽക്കാലത്ത് മോസ്ചറൈസർ ഉപയോ​ഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ചർമത്തിന്റെ പുറം പാളി (സ്ട്രാറ്റം കോർണിയം) പുനഃസ്ഥാപിക്കുന്നതിൽ മോയ്‌സ്ചറൈസർ ഒരു നിർണായക പങ്ക് വഹിക്കുന്നു
Moisturising in the summer
വേനൽക്കാലത്ത് മോസ്ചറൈസർ ഉപയോ​ഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Updated on
1 min read

വേനൽക്കാലത്ത് ചർമത്തിൽ എണ്ണമയം വര്‍ധിക്കുന്നതിനാല്‍ പലരും ചര്‍മത്തില്‍ മോസ്ചറൈസർ പുരട്ടുന്നത് മനപൂർവം ഒഴിവാക്കാറുണ്ട്. മുഖം ഒന്നാമതെ ഓയിലി ആണ് അതിനൊപ്പം മോസ്ചറൈസർ കൂടി പുരട്ടിയാല്‍ ഈർപ്പം ഇരട്ടിയാകുമെന്ന തോന്നലിലാണ് ഇത്. എന്നാൽ വേനൽക്കാലത്ത് മോസ്ചറൈസർ ഒഴിവാക്കുന്നത് ചര്‍മം പെട്ടെന്ന് ഡള്ളാകാന്‍ കാരണമാകും. പ്രത്യേകിച്ച് നിങ്ങൾ നിങ്ങളുടെ 30-കളിലോ 40-കളിലോ ആണെങ്കിൽ.

30 വയസു കഴിഞ്ഞാൽ ചർമത്തിന് ഈർപ്പം നിലനിർത്താനുള്ള സ്വാഭാവിക കഴിവ് നഷ്ടപ്പെട്ടു തുടങ്ങും. വേനൽ ചൂടും ഈർപ്പവും സൂര്യപ്രകാശവും ചേരുമ്പോൾ ചർമത്തെ അത് വളരെ പെട്ടെന്ന് ബാധിക്കും. ചർമത്തിന്റെ പുറം പാളി (സ്ട്രാറ്റം കോർണിയം) പുനഃസ്ഥാപിക്കുന്നതിൽ മോയ്‌സ്ചറൈസർ ഒരു നിർണായക പങ്ക് വഹിക്കുന്നു. ഇത് പൊടി, അഴുക്ക്, നിർജ്ജലീകരണം എന്നിവയിൽ നിന്ന് ചര്‍മത്തിന് സംരക്ഷണം നൽകുന്നു. ഇവയെല്ലാം പ്രായമാകൽ പ്രക്രിയയെ വേഗത്തിലാക്കുന്ന ഘടകങ്ങളാണ്.

മോസ്ചറൈസര്‍ തിരഞ്ഞെടുക്കുമ്പോള്‍

വേനൽക്കാലത്ത് ചർമത്തിന്റെ സുഷിരങ്ങൾ അടയാതെ ജലാംശം നൽകുന്ന, ഭാരം കുറഞ്ഞതും, വാട്ടർ ബേസ്ഡ് ആയതും കോമഡോജെനിക് അല്ലാത്തതുമായ മോയ്‌സ്ചറൈസറുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. 40 കഴിഞ്ഞവരിൽ വാർദ്ധക്യത്തിന്റെ പ്രാരംഭ ലക്ഷണങ്ങളെ ചെറുക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ അല്ലെങ്കിൽ ഹൈലൂറോണിക് ആസിഡ് അടങ്ങിയ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക.

കുറഞ്ഞത് SPF 30 ഉള്ള ഒരു ഡേ ക്രീം തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ ചർമത്തെ സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കുകയും ചുളിവുകളും പിഗ്മെന്റേഷനും തടയാൻ സഹായിക്കുകയും ചെയ്യുന്നു.

രാവിലെയും രാത്രിയും

പുറത്തിറങ്ങുമ്പോള്‍ മാത്രമല്ല, രാവിലെയും രാത്രിയും മോസ്ചറൈസർ പുരട്ടാം. രാവിലെ, SPF അടങ്ങിയ ഒരു ഡേ ക്രീം ഉപയോഗിക്കുക. രാത്രിയിൽ, ലൈറ്റ് ആയ ഹൈഡ്രേറ്റിങ് മോയ്‌സ്ചറൈസർ ഉറങ്ങുന്നതിന് മുൻപ് പുരട്ടാം. ഇത് ചർമത്തിന്റെ നന്നാക്കലിനും പുനരുജ്ജീവനത്തിനും സഹായിക്കും.

വേനൽക്കാലത്ത് ചര്‍മത്തില്‍ മോയ്‌സ്ചറൈസിങ് ചെയ്യുന്നത് വെറുമൊരു ശീലമല്ല, ചര്‍മത്തിന്‍റെ തിളക്കം, പ്രതിരോധശേഷി, യുവത്വം എന്നിവ സംരക്ഷിക്കുന്ന ഒരു മികച്ച മാര്‍ഗം കൂടിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com