ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള ശോഭായാത്ര file
Astrology

വെണ്ണ മോഷ്ടിച്ചതിന് പിന്നിലെ സന്ദേശമെന്ത്?, മണ്ണ് തിന്ന സംഭവം വിളിച്ചുപറയുന്നത് എന്ത്?; ഉണ്ണിക്കൃഷ്ണന്റെ ബാലലീലകൾ വെറും കുസൃതിക്കഥകൾ അല്ല

ശ്രീകൃഷ്ണന്റെ ബാലലീലകൾ ഭാരതീയ ഭക്തി പാരമ്പര്യത്തിലെ ഏറ്റവും ഹൃദ്യമായ കഥകളാണ്.

ഡോ: പി. ബി.രാജേഷ്

ശ്രീകൃഷ്ണന്റെ ബാലലീലകൾ ഭാരതീയ ഭക്തി പാരമ്പര്യത്തിലെ ഏറ്റവും ഹൃദ്യമായ കഥകളാണ്. ഗോകുലത്തിലെ ഉണ്ണിക്കണ്ണന്റെ കുസൃതികളും നിഷ്കളങ്കമായ ചിരിയും അമ്മയായ യശോദയോടുള്ള സ്നേഹവുമെല്ലാം ഇന്നും ഭക്തരുടെ മനസ്സിൽ മായാത്ത ഓർമ്മകളായി നിലനിൽക്കുന്നു. ബാലനായ കൃഷ്ണന്റെ ഓരോ ലീലയും ആനന്ദത്തിനൊപ്പം ആഴത്തിലുള്ള ആത്മീയ സന്ദേശവും നൽകുന്നു.

ഗോകുലത്തിലെ വീടുകളിൽ സൂക്ഷിച്ചിരുന്ന വെണ്ണ കൃഷ്ണന് ഏറെ പ്രിയമായിരുന്നു. യശോദ വെണ്ണ ഉയരത്തിൽ സൂക്ഷിച്ചാലും കൂട്ടുകാരോ ടൊപ്പം എത്തി അത് എടുത്ത് കഴിക്കുന്നത് ഉണ്ണിക്കണ്ണന്റെ പതിവായിരുന്നു. ചിലപ്പോൾ വെണ്ണ എടുത്ത് കൂട്ടുകാർക്കും കുരങ്ങുകൾക്കും നൽകു കയും ചെയ്യും. വീട്ടിലെ വെണ്ണ കാണാതാകുന്നതോടെ ഗോപികമാർ യശോദയോട് പരാതി പറയുമായിരുന്നു. എന്നാൽ കൃഷ്ണന്റെ കുസൃതിയാർന്ന പുഞ്ചിരി കണ്ടാൽ അവരുടെ പരാതിയും സ്നേഹമായി മാറും.

കൃഷ്ണന്റെ ബാല്യത്തിലെ ഓരോ ദിവസവും പുതിയൊരു കുസൃതിയായിരുന്നു. ഗോപികമാരുടെ വീടുകളിൽ കയറി തൈരും പാലും വെണ്ണയും എടുത്ത് കഴിക്കുക, കൂട്ടുകാരോടൊപ്പം കളിച്ച് മൺപാത്രങ്ങൾ പൊട്ടിക്കുക തുടങ്ങിയ കുസൃതികൾ ഗോകുലത്തെ സന്തോഷഭരിതമാക്കി. കൃഷ്ണന്റെ കളികളിൽ ദേഷ്യപ്പെടുന്നവർക്കുപോലും ആ കുഞ്ഞിന്റെ സ്നേഹത്തിൽ അധികനേരം പിണങ്ങി നിൽക്കാൻ കഴിയുമായിരുന്നില്ല.

ഒരിക്കൽ കൃഷ്ണൻ മണ്ണ് തിന്നതായി കൂട്ടുകാർ യശോദയോട് പറഞ്ഞു. യശോദ ചോദ്യം ചെയ്തപ്പോൾ താൻ മണ്ണ് തിന്നിട്ടില്ലെന്ന് കൃഷ്ണൻ പറ ഞ്ഞു. എന്നാൽ സംശയം മാറാതെ യശോദ അവന്റെ വായ തുറപ്പിച്ചു. അപ്പോൾ അവൾ കണ്ടത് സാധാരണ കാഴ്ചയായിരുന്നില്ല. കൃഷ്ണന്റെ വാ യ്ക്കുള്ളിൽ ഭൂമിയും ആകാശവും നക്ഷത്രങ്ങളും ഉൾപ്പെടെ പ്രപഞ്ചം മുഴുവൻ ദർശിക്കപ്പെട്ടതായി പുരാണകഥ പറയുന്നു. തന്റെ മകൻ സാധാരണ ബാലനല്ലെന്ന ബോധ്യം ഒരു നിമിഷം യശോദയിൽ ഉണർന്നെങ്കിലും മാതൃസ്നേഹം വീണ്ടും അവളെ ആ കുഞ്ഞിലേക്കുതന്നെ കൊണ്ടുവന്നു.

കൃഷ്ണന്റെ കുസൃതികൾ സഹിക്കാനാകാതെ ഒരിക്കൽ യശോദ അവനെ ശിക്ഷിക്കാൻ തീരുമാനിച്ചു. വെണ്ണപ്പാത്രങ്ങൾ പൊട്ടിച്ചതിൽ കോപിച്ച അമ്മ കൃഷ്ണനെ ഒരു ഉരലിൽ കെട്ടിയിട്ടു. എന്നാൽ എത്ര കയർ കൊണ്ടുവന്നിട്ടും അത് കൃഷ്ണനെ ചുറ്റിപ്പിടിക്കാൻ തികയുന്നില്ലായിരുന്നു. ഒടുവിൽ മാതൃസ്നേഹത്തിന്റെ മുന്നിൽ കൃഷ്ണൻ വഴങ്ങി. കെട്ടിയിരുന്ന ഉരലും വലിച്ചുകൊണ്ട് കൃഷ്ണൻ മുന്നോട്ടുനീങ്ങി.

അങ്ങനെ നീങ്ങുന്നതിനിടെ ഉരൽ രണ്ട് അരയാൽ മരങ്ങൾക്കിടയിൽ കുടുങ്ങി. കൃഷ്ണൻ വലിച്ചപ്പോൾ മരങ്ങൾ നിലംപതിച്ചു. ആ മരങ്ങളിൽ ശാപത്താൽ ബന്ധിക്കപ്പെട്ടിരുന്ന നളകൂബരനും മണിഗ്രീവനും മോചിതരായതായി പുരാണം പറയുന്നു. അതുകൊണ്ടുതന്നെ ഈ സംഭവം ദാമോദരലീല എന്ന പേരിൽ പ്രസിദ്ധമാണ്.

കൃഷ്ണന്റെ ബാല്യം ഗോപ ബാലന്മാരോടൊപ്പമുള്ള കളികളാൽ നിറഞ്ഞതായിരുന്നു. പശുക്കളെയും കിടാക്കളെയും മേയിച്ചും കൂട്ടുകാരോടൊപ്പം പാട്ടുപാടിയും കളിച്ചും ഗോകുലത്തിന്റെ വഴികളിലൂടെ ഓടിനടന്നും കൃഷ്ണൻ എല്ലാവരുടെയും പ്രിയപ്പെട്ടവനായി. അവന്റെ സാന്നിധ്യം ഗോകുലത്തിലെ ഓരോ ദിവസത്തെയും ഉത്സവമാക്കി മാറ്റി.

ഉണ്ണിക്കൃഷ്ണന്റെ ബാലലീലകൾ വെറും കുസൃതിക്കഥകളായി മാത്രം കാണേണ്ടതല്ല. വെണ്ണ മോഷ്ടിക്കുന്ന ബാലനിൽ ഭക്തരുടെ ഹൃദയം കീഴടക്കു ന്ന ദൈവത്തെയാണ് കാണുന്നത്. യശോദയുടെ കയറിൽ ബന്ധിക്കപ്പെട്ട കൃഷ്ണൻ സ്നേഹത്തിന് മുന്നിൽ സർവശക്തനും കീഴടങ്ങുന്നു എന്ന സ ന്ദേശമാണ് നൽകുന്നത്. മണ്ണ് തിന്ന സംഭവത്തിൽ പ്രപഞ്ചം മുഴുവൻ ഉള്ളിലൊളിപ്പിച്ചിരിക്കുന്ന പരമാത്മ സ്വരൂപത്തെയും കാണാം.

അതുകൊണ്ടുതന്നെ ഉണ്ണിക്കണ്ണന്റെ ബാലലീലകൾ തലമുറകൾ പിന്നിട്ടും ഭക്തഹൃദയങ്ങളിൽ മായാതെ നിലനിൽക്കുന്നു. കുസൃതിയും സ്നേഹവും കരുണയും അത്ഭുതവും നിറഞ്ഞ ആ ബാലരൂപം ഭക്തർക്ക് ഇന്നും ഏറ്റവും പ്രിയപ്പെട്ട കൃഷ്ണസ്വരൂപമാണ്.

Sri Krishna Janmashtami 2026, importance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ശുദ്ധികലശം' തൊട്ടുകൂടായ്മയുടെ പ്രതീകം, അംബേദ്കർ നേരിട്ടതിന് സമാനമായ അധിക്ഷേപം; നദ്ദയോട് നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ

ഇനി ഒരു മലയാള സിനിമയും മിസ് ആകില്ല; ഒടിടി പ്ലാറ്റ്ഫോമുമായി കേരള ഫിലിം ചേംബർ

'ഇതുപോലുള്ള സിനിമകള്‍ ചെയ്യുന്നതിലും ഭേഭം വിരമിക്കുന്നതാണ്'; തുറന്നടിച്ച് താപ്‌സി; ലക്ഷ്യം കിയാരയും ടോക്‌സിക്കും?

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന് മർദ്ദനം; പ്രിസൺ ഓഫീസർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു

സെപ്റ്റംബറില്‍ 'വിയര്‍ക്കും', മഴക്കുറവ് 22 ശതമാനമായി ഉയര്‍ന്നു; വരള്‍ച്ചാഭീഷണി