Business

45 മിനിറ്റിനുള്ളില്‍ 5 ലക്ഷം വായ്പ; ഇത് വ്യാജപ്രചാരണം; വിശദീകരണവുമായി എസ്ബിഐ

45 മിനിറ്റിനുള്ളില്‍ അഞ്ച് ലക്ഷം രൂപയുടെ വായ്പ നല്‍കുമെന്ന തരത്തില്‍ ഒരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് എ്‌സ്ബിഐ

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: 45 മിനിറ്റിനുള്ളില്‍ അഞ്ച് ലക്ഷം രൂപയുടെ വായ്പ നല്‍കുമെന്ന തരത്തില്‍ ഒരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് എ്‌സ്ബിഐ.തങ്ങളുടെ യോനോ പ്ലാറ്റ് ഫോം വഴി ഉപയോക്താക്കള്‍ക്ക് അടിയന്തര വായ്പകള്‍ വാഗ്ദാനം നല്‍കിയിട്ടില്ലെന്ന് എസ്ബിഐ വ്യക്തമാക്കി. 

ലോക്ക് ഡൗണ്‍ മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരെ സഹായിക്കാനായി എസ്ബിഐ 45 മിനിറ്റിനുള്ളില്‍ അഞ്ച് ലക്ഷം രൂപയുടെ ലോണ്‍ നല്‍കുമെന്നായിരുന്നു മാധ്യമവാര്‍ത്തകള്‍. 10.5 ശതമാനം പലിശ നിരക്കില്‍ 5 ലക്ഷം രൂപ വരെ ഒരു വ്യക്തിക്ക് വായ്പ ലഭിക്കും. വായ്പയുടെ ഇഎംഐ ആറ് മാസത്തിന് ശേഷം നല്‍കി തുടങ്ങിയാല്‍ മതി എന്നുള്ളതാണ് ഈ സ്‌കീമിന്റെ ഏറ്റവും വലിയ പ്രത്യേകത. വിവിധ ബാങ്കുകള്‍ നല്‍കുന്ന മറ്റ് വ്യക്തിഗത വായ്പകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ പലിശ നിരക്ക് കുറവാണ് എന്നതും പദ്ധതിയെ ആകര്‍ഷകമാക്കുന്നു. എന്നിങ്ങനെയായിരുന്നു മാധ്യമവാര്‍ത്തകള്‍. 

യോനോ വഴി എസ്ബിഐ എമര്‍ജന്‍സി ലോണ്‍ സ്‌കീമീനെ കുറിച്ച് വ്യാപകമായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എസ്ബിഐ നിലവില്‍ അത്തരമൊരു വായ്പ വാഗ്ദാനം  ചെയ്യുന്നില്ല. ഈ ആഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്ന് ഉപഭോക്താക്കളോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നുവെന്ന് എസ്ബിഐ പ്രസ്താവനയില്‍ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എപ്സ്റ്റീന്‍ ഫയലുകളില്‍ മോദിയുടെ പേര്; അവജ്ഞയോടെ തള്ളുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം; ദേശീയ അപമാനമെന്ന് കോണ്‍ഗ്രസ്; വിവാദം

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

നിങ്ങൾക്ക് 'പെറ്റ്' ഉണ്ടോ? ഉടൻ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ 1000 ദിർഹം പിഴ നൽകേണ്ടി വരും;വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കി അബുദാബി

SCROLL FOR NEXT