നിസാന്റെ ഡ്രൈവറില്ലാ കാര്‍  AP
Business

തിരക്കു നിറഞ്ഞ നഗരപാതയില്‍ ഡ്രൈവറില്ലാ കാര്‍ പരീക്ഷണം, ജപ്പാനില്‍ വിസ്മയമായി നിസാന്‍

14 കാമറകള്‍, ഒന്‍പത് റഡാറുകള്‍, ആറ് ലിഡാര്‍ സെന്‍സറുകള്‍ വാനിന് ചുറ്റും സ്ഥാപിച്ച ഇത്രയും സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആയിരുന്നു വാഹനം സ്വയം നിയന്ത്രിച്ചത്

സമകാലിക മലയാളം ഡെസ്ക്

യോകോഹാമ: ജപ്പാനില്‍ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ നഗരമാണ് യോകോഹാമ. വാഹനങ്ങളും ജനങ്ങളും നിറഞ്ഞ നഗരനിരത്തിലൂടെ കഴിഞ്ഞ ദിവസം സഞ്ചരിച്ച ഒരു വാന്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. പതിയെ എങ്കിലും കരുതലോടെ നിസാന്റെ സെറീന മിനിവാന്‍ തെരുവിലൂടെ നീങ്ങി, മുന്നില്‍ മറ്റ് വാഹനങ്ങളെത്തിയപ്പോള്‍ വേഗത നിയന്ത്രിച്ചു. ട്രാഫിക്കില്‍ ലൈന്‍ പാലിച്ചുകൊണ്ടായിരുന്നു യാത്ര.

ഡ്രൈവര്‍ സീറ്റില്‍ ആരുമുണ്ടായിരുന്നില്ല, എന്നതായിരുന്നു ഈ വാനിന്റെ പ്രത്യേകത. പ്രമുഖ വാഹന നിര്‍മാതാക്കളായ നിസാന്‍ മോട്ടോര്‍ കോര്‍പിന്റെ ഏറ്റവും പുതിയ ഡ്രൈവറില്ലാ കാറിന്റെ പരീക്ഷണമായിരുന്നു യോകോഹാമ തെരുവില്‍ നടന്നത്.

14 കാമറകള്‍, ഒന്‍പത് റഡാറുകള്‍, ആറ് ലിഡാര്‍ സെന്‍സറുകള്‍ വാനിന് ചുറ്റും സ്ഥാപിച്ച ഇത്രയും സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആയിരുന്നു വാഹനം സ്വയം നിയന്ത്രിച്ചത്. ഗൂഗിളിന്റെ വേയ്മോ പോലുള്ള കമ്പനികള്‍ ഇടം പിടിച്ചിട്ടുള്ള ഡ്രൈവറില്ലാ കാര്‍ സാങ്കേതിക വിദ്യയിലേക്കുള്ള ജപ്പാന്റെ കടന്നുവരവിന്റെ സൂചന കൂടിയാണ് നിസാനിലൂടെ യോകോഹാമ പരീക്ഷണത്തിലൂടെ പൂര്‍ത്തിയാക്കുന്നത്.

വാഹന നിര്‍മാണത്തില്‍ ആഗോള തലത്തില്‍ മുന്‍നിരയിലുള്ള രാജ്യമാണ് ജപ്പാന്‍. എന്നാല്‍ ഡ്രൈവറില്ലാ വാഹന വിപണിയിയില്‍ യുഎസ്, ചൈന തുടങ്ങിയ രാജ്യങ്ങള്‍ നടത്തിയ മുന്നേറ്റത്തിനൊപ്പം ജപ്പാന്‍ സഞ്ചരിച്ച് തുടങ്ങിയിരുന്നില്ല. ഒരു പടികൂടി കടന്ന ഗൂഗിളിന്റെ വേയ്മോ ഈ വര്‍ഷം ജപ്പാനില്‍ എത്തുമെന്നിരിക്കെയാണ് നിസാന്‍ മോട്ടോര്‍ കോര്‍പ് തങ്ങളുടെ ഡ്രൈവറില്ലാ കാര്‍ നിരത്തില്‍ ഇറക്കി പരീക്ഷിക്കുന്നത്. പുതിയ വാഹനവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കൂടുതലായി പുറത്ത് വന്നില്ലെങ്കിലും നിഹോണ്‍ കോട്സുവുമായി സഹകരിച്ചാണ് വാഹനം പുറത്തിറക്കുക എന്നാണ് റിപ്പോർട്ടുകള്‍

നിസാന്റെ ഡ്രൈവറില്ലാ കാര്‍

തിരക്കേറിയ നഗരത്തില്‍ സ്മാര്‍ട്ട് ഫോണിന്റെ സഹായത്തോടെ ആയിരുന്നു വാഹനത്തിന്റെ ലക്ഷ്യ സ്ഥാനം നിര്‍ണയിച്ചത്. മണിക്കൂറില്‍ നാല്‍പത് കിലോ മീറ്റര്‍ എന്നതായിരുന്നു പരീക്ഷണത്തിനായി നിശ്ചയിച്ചിരുന്ന വേഗത. വാഹനത്തിന്റെ ഡ്രൈവര്‍ ക്യാബിനില്‍ ഒരു ഡ്രൈവറേയും പരീക്ഷണ ഓട്ടത്തിന്റെ വേളയില്‍ നിയോഗിച്ചിരുന്നു. ഏതെങ്കിലും സാഹചര്യത്തില്‍ പരീക്ഷണത്തില്‍ വെല്ലുവിളികള്‍ നേരിട്ടാല്‍ നിയന്ത്രിക്കുക എന്നതായിരുന്നു ഡ്രൈവറുടെ ചുമതല. മറ്റ് പ്രശ്‌നങ്ങളില്ലെങ്കില്‍ റിമോട്ട് കണ്‍ട്രോള്‍ റൂമിലും പാസഞ്ചര്‍ സീറ്റിലുമുള്ള ആളുകള്‍ക്ക് ഒന്നും ചെയ്യേണ്ടിവരില്ലെന്നും കമ്പനി അവകാശപ്പെടുന്നു. നിലവില്‍ ഡ്രൈവറില്ലാ കാറിര്‍ രണ്ടാം ഘട്ട പരീക്ഷണത്തിന്റെ ഘട്ടത്തിലാണ് എന്നാണ് കമ്പനിയുടെ വിശദീകരണം.

2029 - 2030 ആകുമ്പോഴേക്കും മനുഷ്യ പങ്കാളിത്തം പുര്‍ണമായും ഇല്ലാത്ത ലെവല്‍ ഫോര്‍ വാഹനങ്ങള്‍ പുറത്തിറക്കാന്‍ ആകുമെന്നും നിസ്സാന്‍ പറയുന്നു. നിലവില്‍ ജന സംഖ്യയില്‍ വലിയ ഇടിവ് രേഖപ്പെടുത്തുന്ന ജപ്പാനില്‍ ഭാവിയില്‍ ഡ്രൈവര്‍മാരുടെ കുറവ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ഡ്രൈവറില്ലാ കാറുകള്‍ക്ക് സാധിക്കും എന്നാണ് വിലയിരുത്തല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു; 'വെടിയുണ്ട ഇടതുനെഞ്ചില്‍ തുളച്ചുകയറി'; സിജെ റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

4, 4, 4, 6, 4, 6... സഞ്ജു മങ്ങിയ ഗ്രീന്‍ഫീല്‍ഡില്‍ 'തീ' പിടിപ്പിച്ച് പടർന്നു കയറി ഇഷാൻ കിഷൻ!

JEE Main 2026 Session 2: രജിസ്ട്രേഷൻ ഫെബ്രുവരി ഒന്നിന് ആരംഭിക്കും,ഫെബ്രുവരി 25 വരെ അപേക്ഷിക്കാം

പത്തുവയസ്സുകാരനെ പീഡിപ്പിച്ചു; അധ്യാപകന് 161 വര്‍ഷം തടവും പിഴയും

SCROLL FOR NEXT