ഫയല്‍ ചിത്രം 
Business

നെറ്റ്ഫ്ളിക്സ് അക്കൗണ്ട് പങ്കുവയ്ക്കാറുണ്ടോ? പാസ്‌വേര്‍ഡ് കൈമാറാതിരിക്കാന്‍ പുതിയ ഫീച്ചര്‍ പരീക്ഷിച്ച് കമ്പനി 

നെറ്റ്ഫ്ളിക്‌സ് ലോഗിന്‍ വിവരങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ പരീക്ഷണം തുടങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെയായി നെറ്റ്ഫ്ളിക്‌സ് പാസ്‌വേര്‍ഡ് പങ്കുവയ്ക്കുന്ന പതിവ് പലര്‍ക്കുമുണ്ട്. സബ്‌സ്‌ക്രിപ്ഷന്‍ പണം ലാഭിക്കാം എന്നാണ് പലരും കണ്ടെത്തുന്ന കാരണം. എന്നാലിപ്പോള്‍ പുതിയ ഫീച്ചറിലൂടെ ഉപഭോക്താക്കളുടെ ഈ പതിവിന് കടിഞ്ഞാണിടാന്‍ തീരുമാനിച്ചിരിക്കുകയാണ് നെറ്റ്ഫ്ളിക്‌സ്. കമ്പനിയെ സംബന്ധിച്ച് ഇത് നല്ല നടപടിയാണെങ്കിലും ഉപഭോക്താക്കളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകാന്‍ ഇടയുണ്ട്. 

വീട്ടുകാരല്ലാതെ മറ്റ് ആളുകളുമായി നെറ്റ്ഫ്ളിക്‌സ് ലോഗിന്‍ വിവരങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ പരീക്ഷണം തുടങ്ങിക്കഴിഞ്ഞു. സ്വന്തം നെറ്റ്ഫ്ളിക്‌സ് അക്കൗണ്ട് തന്നെയാണോ ഉപയോഗിക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് ചിലര്‍ക്ക് ഇതിനോടകം താക്കീത് ലഭിച്ചു. 'നിങ്ങള്‍ അക്കൗണ്ട് ഉടമയ്‌ക്കൊപ്പമല്ല ജീവിക്കുന്നതെങ്കില്‍ സ്വന്തമായി മറ്റൊരു അക്കൗണ്ട് വേണം' എന്നാണ് മുന്നറിയിപ്പില്‍ എഴുതിയിരിക്കുന്നത്. 

ഒന്നിച്ച് താമസിക്കാത്തവര്‍ക്ക് അക്കൗണ്ട് വിവരങ്ങള്‍ മെസേജായാണ് പലരും കൈമാറുന്നത്. ഈ രീതി പലര്‍ക്കും ദോഷം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ ലഭിക്കുന്ന വേരിഫിക്കേഷന്‍ കോഡ് ടൈപ്പ് ചെയ്യാന്‍ താമസിച്ചാല്‍ പുതിയ അക്കൗണ്ട് തുടങ്ങുക എന്ന ഓപ്ഷന്‍ മാത്രമായിരിക്കും ഇപഭോക്താക്കള്‍ക്ക് അവശേഷിക്കുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

കുത്തിവയ്പ്പിന് പിന്നാലെ രോഗി മരിച്ചു; സൗദിയില്‍ മലയാളി നഴ്‌സിനും ഡോക്ടര്‍ക്കും കടുത്ത ശിക്ഷ

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം വിവാഹമോചന കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു: ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍

SCROLL FOR NEXT