ഫയല്‍ ചിത്രം 
Business

സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ?; കെവൈസി രേഖകള്‍ വേണം, കേന്ദ്രം ജ്വല്ലറി മേഖലയില്‍ പിടിമുറുക്കുന്നു?

സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ എത്തുന്നവരില്‍ നിന്ന് ജ്വല്ലറികള്‍ കെവൈസി രേഖകള്‍ ആവശ്യപ്പെട്ട് തുടങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ എത്തുന്നവരില്‍ നിന്ന് ജ്വല്ലറികള്‍ കെവൈസി രേഖകള്‍ ആവശ്യപ്പെട്ട് തുടങ്ങി.വരുന്ന കേന്ദ്രബജറ്റില്‍ എല്ലാ പണമിടപാടുകള്‍ക്കും കെവൈസി നിര്‍ബന്ധമാക്കുമെന്ന സൂചനകള്‍ക്ക് പിന്നാലെയാണ് ജ്വല്ലറികള്‍ ഉപഭോക്താക്കളില്‍ നിന്ന് കെവൈസി രേഖകള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ രണ്ടുലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് കെവൈസി നിര്‍ബന്ധമാണ്.

സ്വര്‍ണവ്യാപാര മേഖലയെ കൂടി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത് അടുത്തിടെയാണ്. ഇതിന്റെ ചുവടുപിടിച്ച് സംശയകരമായ ഇടപാടുകള്‍ കണ്ടെത്തിയാല്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ കടുപ്പിക്കുമെന്ന ആശങ്ക സ്വര്‍ണവ്യാപാരം മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഉപഭോക്താക്കളില്‍ നിന്ന് കെവൈസി രേഖകള്‍ ആവശ്യപ്പെടാന്‍ ജ്വല്ലറികള്‍ ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാന്‍, ആധാര്‍ എന്നി തിരിച്ചറിയല്‍ രേഖകളാണ് മുഖ്യമായി ആവശ്യപ്പെടുന്നത്.

നിലവില്‍ സ്വര്‍ണാഭരണങ്ങള്‍ ഒഴികെ മറ്റെല്ലാ ആസ്തി വിഭാഗങ്ങള്‍ക്കും കെവൈസി നിര്‍ബന്ധമാണ്. സ്വര്‍ണാഭരണത്തിന്റെ കാര്യത്തില്‍ രണ്ടുലക്ഷത്തിന് മുകളിലാണെങ്കില്‍ മാത്രം കെവൈസി നിര്‍ബന്ധമുള്ളൂ. ഓഹരികള്‍, മ്യൂച്ചല്‍ ഫണ്ടുകള്‍ എന്നി ആസ്തികള്‍ക്ക് സമാനമായി സ്വര്‍ണാഭരണങ്ങളെയും കാണാനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം