Sensex and Nifty 50 were trading lower പ്രതീകാത്മക ചിത്രം
Business

നാലുദിവസത്തെ കുതിപ്പിന് ബ്രേക്ക്, സെന്‍സെക്‌സ് 500 പോയിന്റ് ഇടിഞ്ഞു; 84,000ല്‍ താഴെ, രൂപയ്ക്ക് നേട്ടം

തുടര്‍ച്ചയായ നാലുദിവസത്തെ നേട്ടത്തിന് ശേഷം ഇന്ന് ഓഹരി വിപണിയില്‍ ഇടിവ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: തുടര്‍ച്ചയായ നാലുദിവസത്തെ നേട്ടത്തിന് ശേഷം ഇന്ന് ഓഹരി വിപണിയില്‍ ഇടിവ്. വ്യാപാരത്തിനിടെ ബിഎസ്ഇ സെന്‍സെക്‌സ് 500 ഓളം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. നിലവില്‍ 84000ല്‍ താഴെയാണ് സെന്‍സെക്‌സ്.

ആഗോള വിപണികളില്‍ നിന്നുള്ള പ്രതികൂല സൂചനകളാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. കൂടാതെ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മുന്നേറ്റത്തെ തുടര്‍ന്നുള്ള ലാഭമെടുപ്പും വിപണിയില്‍ ദൃശ്യമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. നിഫ്റ്റി റിയല്‍റ്റി സൂചികയാണ് പ്രധാനമായി നഷ്ടം നേരിട്ട സെക്ടര്‍. 0.54 ശതമാനമാണ് ഇടിഞ്ഞത്. അതേസമയം പൊതുമേഖ ബാങ്ക് സെക്ടര്‍ നേട്ടം ഉണ്ടാക്കി. 2.49 ശതമാനമാണ് മുന്നേറിയത്.

മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഹീറോ മോട്ടോകോര്‍പ്പ്, എസ്ബിഐ ലൈഫ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, കൊട്ടക് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, അപ്പോളോ ഹോസ്പിറ്റല്‍, എച്ച്ഡിഎഫ്‌സി ലൈഫ്, ബജാജ് ഓട്ടോ എന്നിവയാണ് പ്രധാനമായി നഷ്ടം നേരിട്ട കമ്പനികള്‍. അതിനിടെ രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപയുടെ മൂല്യത്തില്‍ ആറുപൈസയുടെ നേട്ടമാണ് രേഖപ്പെടുത്തിയത്. എണ്ണവില കുറഞ്ഞത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്. നിലവില്‍ ഡോളറിനെതിരെ 85.44 എന്ന നിലയിലാണ് രൂപ.

Sensex and Nifty 50 were trading lower

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

മൂന്നാം നമ്പരില്‍ ഇറങ്ങി, ആരാധകരെ നിരാശരാക്കി സഞ്ജു; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച

വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

ഡ്രൈവിങ്ങിനിടെ സ്‌കൂട്ടറില്‍ തല പൊക്കി നിന്ന് വിഷപ്പാമ്പ്, അധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അതിദാരിദ്ര്യ മുക്ത സംസ്ഥാനം: ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനം അല്ല, 2021ല്‍ തുടങ്ങിയ ശ്രമമെന്ന് എം ബി രാജേഷ്

SCROLL FOR NEXT