Sensex falls  പ്രതീകാത്മക ചിത്രം
Business

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം, ഒലിച്ചുപോയത് 11 ലക്ഷം കോടി; കുത്തനെ ഇടിഞ്ഞ് ഓഹരി വിപണി

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ കനത്ത ഇടിവ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ കനത്ത ഇടിവ്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 1800 പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റി 24,650ല്‍ താഴെ പോയി. ഇതിനെ തുടര്‍ന്ന് നിക്ഷേപകരുടെ 11 ലക്ഷം കോടി രൂപയാണ് ഒലിച്ചുപോയത്.

ഇറാനെതിരെ അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേല്‍ നടത്തുന്ന സൈനിക നീക്കം ദിവസങ്ങള്‍ നീണ്ട സംഘര്‍ഷത്തിന് കാരണമാകുമെന്ന വിലയിരുത്തല്‍ ആണ് വിപണിക്ക് ദോഷമായത്. ഇതിന്റെ ഫലമായി എണ്ണവില കുത്തനെ ഉയരുമെന്ന ആശങ്കയും വിപണിയില്‍ പ്രതിഫലിച്ചു. ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള സംഘര്‍ഷം എണ്ണവിതരണത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍. ലോകത്തിന്റെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും നടക്കുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്.

എണ്ണ വിതരണ കമ്പനികളെയാണ് ഇന്ന് കാര്യമായി ബാധിച്ചത്. എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, ലാര്‍സന്‍, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍ ഓഹരികള്‍ നഷ്ടം നേരിട്ടപ്പോള്‍ ഹിന്‍ഡാല്‍കോ, ഭാരത് ഇലക്ട്രോണിക്‌സ്, ഒഎന്‍ജിസി, സണ്‍ഫാര്‍മ, ഐടിസി ഓഹരികള്‍ നേട്ടം സ്വന്തമാക്കി.

Stock Market Crash: Rs 11 lakh cr gone! Sensex slumps 1,800 pts, Nifty below 24,650

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ശബരിമലയില്‍ യുവതീ പ്രവേശനത്തെ എതിര്‍ക്കും'; മുന്‍ നിലപാടില്‍ 'യൂ ടേണ്‍' അടിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

അന്ന് പാപ്പമയെങ്കില്‍ ഇന്ന് തിയേറ്ററിലെ ചെവിയോര്‍ക്കല്‍; ജയറാമിനെ അനുകരിച്ച് ദിവ്യ പ്രഭ; കളിയാക്കിയെന്ന് വിമര്‍ശനം

ഹോളി ചായങ്ങൾ മുടിക്ക് അത്ര നല്ലതല്ല; ശ്രദ്ധിക്കാം

യുഎസ്-ഇസ്രയേൽ ആക്രമണം: ഇറാനിൽ മരണം 550 കടന്നു

'നല്ലത് മാത്രമേ സംഭവിക്കൂ'; ഭാര്യയുടെ വിവാഹമോചന ഹർജിയില്‍ ആദ്യമായി പ്രതികരിച്ച് വിജയ്

SCROLL FOR NEXT