പിടിഐ/ ഫയൽ 
Business

വിപണി 'കരടി'യുടെ പിടിയില്‍; സെന്‍സെക്‌സ് 71,000 പോയിന്റില്‍ താഴെ, രണ്ടുദിവസത്തിനിടെ ഇടിഞ്ഞത് 2000 പോയിന്റ് 

തുടര്‍ച്ചയായ മൂന്നാംദിവസവും ഓഹരിവിപണിയില്‍ 'കരടി മുന്നേറ്റം'

സമകാലിക മലയാളം ഡെസ്ക്

മുംബൈ: തുടര്‍ച്ചയായ മൂന്നാംദിവസവും ഓഹരിവിപണിയില്‍ 'കരടി മുന്നേറ്റം'. ഇന്ന് വ്യാപാരം തുടങ്ങി അല്‍പ്പസമയത്തിനകം തന്നെ ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 500 പോയിന്റ് ഇടിഞ്ഞു. ഇന്നലെ 1600 പോയിന്റ് താഴ്ന്നാണ് സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. നിലവില്‍ 71,000 എന്ന സൈക്കോളജിക്കല്‍ ലെവലിലും താഴെയാണ് സെന്‍സെക്‌സില്‍ വ്യാപാരം തുടരുന്നത്.

ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും സമാനമായ ഇടിവ് ഉണ്ടായി. 188 പോയിന്റ് നഷ്ടത്തോടെ 21,500 പോയിന്റിലും താഴെയാണ് വ്യാപാരം തുടരുന്നത്. ആഗോള വിപണിയിലെ നഷ്ടം അടക്കമുള്ള വിഷയങ്ങളാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. കൂടാതെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഡിസംബര്‍ പാദ ഫലത്തില്‍ നിക്ഷേപകര്‍ക്കുള്ള അതൃപ്തിയും വിപണിയെ സ്വാധീനിക്കുന്നതായി വിദഗ്ധര്‍ പറയുന്നു.

കഴിഞ്ഞ ദിവസത്തെ പോലെ എച്ച്ഡിഎഫ്‌സി ബാങ്ക് ഉള്‍പ്പെടെയുള്ള ഓഹരികളാണ് നഷ്ടം നേരിടുന്നത്. ഏഷ്യന്‍ പെയിന്റ്‌സ്, അദാനി എന്റര്‍പ്രൈസസ്, എന്‍ടിപിസി, ഒഎന്‍ജിസി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ് തുടങ്ങിയവയാണ് നഷ്ടം നേരിട്ട മറ്റു പ്രമുഖ ഓഹരികള്‍. ആക്‌സിസ് ബാങ്ക്, സണ്‍ഫാര്‍മ, ബിപിസിഎല്‍ ഓഹരികള്‍ നേട്ടത്തിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

എസ്‌ഐആര്‍: എല്ലാവരും രേഖകള്‍ സമര്‍പ്പിക്കേണ്ടി വരില്ല; നടപടിക്രമങ്ങള്‍ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

ഗുരുവായൂരില്‍ വ്യവസായിക്ക് 113 കിലോ മൈസൂര്‍ ചന്ദനം കൊണ്ട് തുലാഭാരം; തുകയായി അടച്ചത് 11.30 ലക്ഷം രൂപ

ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു; നിര്‍ണായക വിവരം പങ്കിട്ട് ബിസിസിഐ

നഷ്ടപരിഹാരം വെറും സാമ്പത്തിക ആശ്വാസമല്ല, സാമൂഹിക നീതിയുടെ പ്രതീകം: ഉത്തരാഖണ്ഡ് ഹൈക്കോടതി

SCROLL FOR NEXT