390 രൂപയായിരുന്നു ഓഹരി ഒന്നിന്റെ ഇഷ്യു വില ഫയല്‍ ചിത്രം
Business

ലഭിച്ചത് മൂന്ന് മടങ്ങിലധികം അപേക്ഷകള്‍; എട്ടു ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്ത് സ്വിഗ്ഗി, ഓഹരി ഒന്നിന് 412 രൂപ

എട്ടു ശതമാനം പ്രീമിയത്തില്‍ പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: എട്ടു ശതമാനം പ്രീമിയത്തില്‍ പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തു. 390 രൂപയായിരുന്നു ഓഹരി ഒന്നിന്റെ ഇഷ്യു വില. എന്നാല്‍ ഇന്ന് ലിസ്റ്റ് ചെയ്തത് 412 രൂപയ്ക്കാണ്.

ഐപിഒയില്‍ 371 മുതല്‍ 390 രൂപ വരെയായിരുന്നു സ്വിഗ്ഗിയുടെ പ്രൈസ് ബാന്‍ഡ്. നവംബര്‍ ആറുമുതല്‍ എട്ടുവരെയായിരുന്നു ഐപിഒ. 3.59 മടങ്ങ് അധികം സബ്‌സ്‌ക്രിപ്ഷനാണ് ഐപിഒയ്ക്ക് ലഭിച്ചത്. വില്‍പ്പനയ്ക്ക് വച്ചിരുന്ന 16.01 കോടി ഓഹരികള്‍ക്ക് പകരം 57.53 കോടി ഓഹരികള്‍ക്കാണ് അപേക്ഷകള്‍ ലഭിച്ചത്.

11,327 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ഐപിഒയുമായി സ്വിഗ്ഗി എത്തിയത്. പുതിയ ഓഹരികള്‍ വില്‍പ്പനയ്ക്ക് വച്ചും ഓഫര്‍ ഫോര്‍ സെയിലിലൂടെയുമായിരുന്നു ഐപിഒ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

SCROLL FOR NEXT