ആള്‍ട്രോസ് image credit: TATAMOTORS
Business

വോയ്സ്-എനേബിള്‍ഡ് സണ്‍റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി സറൗണ്ട് ക്യാമറ; ടാറ്റയുടെ പുതിയ കാര്‍ ജൂണില്‍

പുതിയ മോഡല്‍ കാറായ ആള്‍ട്രോസ് റേസര്‍ ജൂണില്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടേഴ്‌സ് ഒരുങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുതിയ മോഡല്‍ കാറായ ആള്‍ട്രോസ് റേസര്‍ ജൂണില്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടേഴ്‌സ് ഒരുങ്ങുന്നു. ആദ്യം 2023 എക്സ്പോയിലും പിന്നീട് 24 ഭാരത് മൊബിലിറ്റി ഷോയിലും കാര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇത് പ്രീമിയം ഹാച്ച്ബാക്കിന്റെ പെര്‍ഫോമന്‍സ് പതിപ്പാണ്.

നെക്സോണിന്റെ 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ ആണ് ഇതില്‍ ഉപയോഗിക്കുക. 120bhp/170Nm ഉത്പാദിപ്പിക്കുകയും ആറ് സ്പീഡ് MT ഉള്‍പ്പെടുന്നതുമാണ് എന്‍ജിന്‍ ഭാഗം. റേസര്‍ ഒരു ടോപ്പ് സ്‌പെസിഫിക്കേഷന്‍ മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വലിയ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ആറ് എയര്‍ബാഗുകള്‍, എയര്‍ പ്യൂരിഫയര്‍, വോയ്സ്-എനേബിള്‍ഡ് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, അലുമിനിയം പെഡലുകള്‍, റെഡ് സ്റ്റിച്ചിംഗ് എന്നിവയാണ് മറ്റു ഫീച്ചറുകള്‍. 360 ഡിഗ്രി സറൗണ്ട് ക്യാമറയാണ് മറ്റൊരു പ്രത്യേകത. ഇന്റീരിയറില്‍, ടാറ്റ ആള്‍ട്രോസ് റേസറിന് കറുപ്പും ഓറഞ്ച് നിറത്തിലുള്ള ഡാഷ്ബോര്‍ഡ്, സ്റ്റിയറിംഗ് വീലില്‍ ഓറഞ്ച് സ്റ്റിച്ചിംഗ്, അപ്ഹോള്‍സ്റ്ററി, ഡോര്‍ പാഡുകള്‍ തുടങ്ങിയവ സ്‌പോര്‍ട്ടി ലുക്കിന് കൂടുതല്‍ മിഴിവ് പകരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

പെണ്ണുടലിലാടുന്ന ദേവക്കൂത്ത്, തെയ്യക്കോലത്തില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട് അംബുജാക്ഷി

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

SCROLL FOR NEXT