Business

പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന ബ്രിട്ടന്‍ നിര്‍ത്തുന്നു; ലക്ഷ്യം ഹരിത വ്യവസായ വിപ്ലവം

പരിസ്ഥിതിക്ക് ഒപ്പം നില്‍ക്കാന്‍ ഇത് സഹായിക്കുന്നതിന് ഒപ്പം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവുമെന്നും ബ്രിട്ടന്‍ കണക്കു കൂട്ടുന്നു

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: 2030ഓടെ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന പൂര്‍ണമായും നിര്‍ത്താന്‍ ബ്രിട്ടന്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

രാജ്യത്തെ ഹരിത വിപ്ലവത്തിന് വേഗം കൂട്ടുന്നതിന്റെ ഭാഗമായാണ് ഇത്. പരിസ്ഥിതിക്ക് ഒപ്പം നില്‍ക്കാന്‍ ഇത് സഹായിക്കുന്നതിന് ഒപ്പം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവുമെന്നും ബ്രിട്ടന്‍ കണക്കു കൂട്ടുന്നു. ഊര്‍ജ, ഗതാഗത, സാങ്കേതിക മേഖലകളില്‍ പുതിയതായി 250,000 തൊഴിലവസരങ്ങള്‍ ഇതിലൂടെ സൃഷ്ടിക്കാനാവുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. 

പെട്രോള്‍, ഡീസല്‍ ഇന്ധനം ഉപയോഗിക്കുന്ന കാറുകളുടേയും വാനുകളുടേയും വില്‍പ്പനയാണ് ബ്രിട്ടന്‍ അവസാനിപ്പിക്കാന്‍ പോവുന്നത്. ഇതിന് പകരമായി വൈദ്യുതി പോലെ പരിസ്ഥിതിയെ ബാധിക്കാത്ത ബദല്‍ ഊര്‍ജം ഉപയോഗിച്ചുള്ള വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങും. 

പെട്രോള്‍, ഡീസല്‍ ഇന്ധനം ഉപയോഗിച്ചുള്ള വാഹനങ്ങളുടെ വില്‍പ്പന നിരോധിച്ചാലും, പഴയ കാറുകള്‍ നിരത്തിലിറക്കുന്നതിന് വിലക്കുണ്ടാവില്ല. 2035 വരെയാണ് ഹൈബ്രിഡ് വാഹനങ്ങളുടെ വില്‍പ്പനയ്ക്ക് ബ്രിട്ടനിലുള്ള അനുമതി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പശ്ചിമേഷ്യയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുന്നതിനെ അപലപിച്ച് ഇന്ത്യ; ഇറാന്‍ പ്രസിഡന്റിനെ വിളിച്ച് മോദി

ബി ഗോപാലകൃഷ്ണനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സിപിഎം; ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്ത് കെഎസ്‌യു

ലേലത്തിൽ ആർക്കും വേണ്ട, നെറ്റ് ബൗളറായി കൊൽക്കത്തയിൽ; പരിശീലന മത്സരത്തിൽ ഞെട്ടിച്ച് ഇന്ത്യൻ പേസർ (വിഡിയോ)

വാണിജ്യ മേഖലയ്ക്ക് 20 ശതമാനം വര്‍ധന; ഹോട്ടലുകള്‍, കാന്റീനുകള്‍ തുടങ്ങിയവയ്ക്ക് എല്‍പിജി വിഹിതം ഉയര്‍ത്തി കേന്ദ്രം

രണ്ട് ദിവസത്തിനുള്ളില്‍ മിഡില്‍ ഈസ്റ്റില്‍ ആട് ത്രീ കണ്ടത് രണ്ട് ലക്ഷം പേര്‍; ദൈവത്തിന്റെ കയൊപ്പുള്ള സിനിമയെന്ന് വേണു കുന്നപ്പിള്ളി

SCROLL FOR NEXT