stp investment പ്രതീകാത്മക ചിത്രം
Business

വലിയ തുക കൈവശം ഉണ്ടോ?, എസ്ടിപിയില്‍ നിക്ഷേപിക്കാം; അറിയാം നേട്ടങ്ങളും കോട്ടങ്ങളും?

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. ഈ സമയത്ത് വിപണിയില്‍ നിക്ഷേപിക്കുന്നത് നല്ലതാണോ എന്ന തരത്തില്‍ നിരവധി ചോദ്യങ്ങളാണ് നിക്ഷേപകരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. വിപണിയില്‍ ചാഞ്ചാട്ടം ഉള്ളപ്പോള്‍ നിക്ഷേപിക്കാന്‍ നല്ല മാര്‍ഗം എസ്‌ഐപിയാണ് എന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. ആവറേജ് ചെയ്യും എന്നതാണ് എസ്‌ഐപി തെരഞ്ഞെടുക്കാന്‍ നിര്‍ദേശിക്കുന്നതിന്റെ പിന്നില പ്രധാന കാരണം.

ഓഹരി വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ എന്‍ട്രി പോയിന്റ് പ്രധാനമാണ്. തെറ്റായ സമയത്താണ് നിക്ഷേപിക്കുന്നതെങ്കില്‍ വിചാരിച്ച റിട്ടേണ്‍ ലഭിച്ചില്ല എന്ന് വരാം. ഈ റിസ്‌ക് ഒഴിവാക്കാന്‍ സഹായിക്കുന്ന ഒരു പദ്ധതിയാണ് സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍(എസ്ടിപി).

റിസ്‌ക് കുറയ്ക്കാനും തെറ്റായ സമയത്തുള്ള നിക്ഷേപം വഴി ഉണ്ടാവുന്ന റിസ്‌ക് ഒഴിവാക്കാനും ദീര്‍ഘകാല ഇക്വിറ്റി നേട്ടങ്ങള്‍ പിടിച്ചെടുക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ മാര്‍ഗമാണിത്. ആദ്യം പണം സുരക്ഷിതമായി നിക്ഷേപിക്കുക, ക്രമേണ വിപണിയില്‍ പ്രവേശിക്കുക എന്നതാണ് എസ്ടിപിയുടെ രീതി.

എസ്ടിപി പ്രവര്‍ത്തിക്കുന്നത് എങ്ങനെ?

ഒരു മ്യൂച്വല്‍ ഫണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് വ്യവസ്ഥാപിതമായി പണം മാറ്റാന്‍ എസ്ടിപി അനുവദിക്കുന്നു. ആദ്യം മുഴുവന്‍ തുകയും ഒരു ലിക്വിഡ് അല്ലെങ്കില്‍ കടപ്പത്ര വിപണിയില്‍ പാര്‍ക്ക് ചെയ്യുന്നു. തുടര്‍ന്ന് ഒരു നിശ്ചിത തുക എല്ലാ മാസവും ഇക്വിറ്റി ഫണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതാണ് എസ്ടിപി.

ഈ രീതി തെരഞ്ഞെടുക്കുന്നവര്‍ക്ക് ആദ്യ ദിവസം തന്നെ വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് വിധേയമാകില്ല. പകരം, എസ്ഐപി പോലെ മാസങ്ങളോളം കോസ്റ്റ് ആവറേജ് ചെയ്യുന്നത് കൊണ്ട് റിസ്‌ക് കുറവാണ്. പക്ഷേ എസ്ഐപിയില്‍ നിന്ന് വ്യത്യസ്തമായി പുതിയതായി ഫണ്ട് കണ്ടെത്തി നിക്ഷേപിക്കുന്നതിന് പകരം ഇതിനകം പാര്‍ക്ക് ചെയ്ത ഫണ്ട് ആണ് എസ്ടിപിയില്‍ ഉപയോഗിക്കുന്നത് എന്ന പ്രയോജനം ഉണ്ട്.

എസ്ടിപിയുടെ ഗുണം

1. പെട്ടെന്നുള്ള വിപണി ഇടിവുകളില്‍ നിന്ന് സംരക്ഷണം നല്‍കുന്നു. തെറ്റായ സമയത്ത് ഒരു വലിയ തുക ഇക്വിറ്റിയില്‍ നിക്ഷേപിച്ചാല്‍ ഉടനടി വലിയ നഷ്ടത്തിലേക്ക് നയിച്ചെന്ന് വരാം. എന്നാല്‍ എസ്ടിപിയില്‍ പണത്തിന്റെ ഒരു ഭാഗം മാത്രമേ ഓരോ മാസവും ഇക്വിറ്റികളില്‍ നിക്ഷേപിക്കുന്നുള്ളൂ. ഇത് ഒരു വലിയ ഇടിവിന്റെ ആഘാതം കുറയ്ക്കുന്നു.

2. ലിക്വിഡ് അല്ലെങ്കില്‍ കടപ്പത്ര വിപണിയില്‍ നിക്ഷേപിച്ച പണം വെറുതെ കിടക്കില്ല. ട്രാന്‍സ്ഫര്‍ കാലയളവില്‍ എഫ്ഡിയേക്കാള്‍ മികച്ച പലിശവരുമാനം നല്‍കുന്നു. ഈ അധിക വരുമാനം മൊത്തത്തിലുള്ള ദീര്‍ഘകാല വരുമാനം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.

3. റുപ്പീ-കോസ്റ്റ് ആവറേജിങ് ആണ് ഇതിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ചാഞ്ചാടുന്ന വിപണികളില്‍ ഇത് ഏറെ പ്രയോജനം ചെയ്യും.

4. വലിയ തുക കൈവശമുള്ളവര്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്യും. മുഴുവന്‍ തുകയും ഒരേസമയം ഇക്വിറ്റികളിലേക്ക് മാറ്റുന്നത് അപകടസാധ്യതയുള്ളതാണ്. നിയന്ത്രിതവും കുറഞ്ഞ സമ്മര്‍ദ്ദവുമുള്ള ഒരു പാതയാണ് എസ്ടിപി വാഗ്ദാനം ചെയ്യുന്നത്. ഇതുവഴി ഇക്വിറ്റി- ഹെവി പോര്‍ട്ട്ഫോളിയോ കെട്ടിപ്പടുക്കാന്‍ സഹായിക്കുന്നു.

എസ്ടിപിയുടെ കോട്ടങ്ങള്‍

1. ഹ്രസ്വകാല നിക്ഷേപത്തിന് ഇത് സഹായകമല്ല. കുറഞ്ഞത് 3-5 വര്‍ഷം വരെ ലക്ഷ്യമിട്ട് നിക്ഷേപിച്ചാല്‍ മാത്രമാണ് ഇത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയുള്ളൂ. ആറുമാസത്തേയ്ക്കോ ഒരു വര്‍ഷത്തേയ്ക്കോ നിക്ഷേപിച്ചാല്‍ ഇതില്‍ നിന്ന് മികച്ച റിട്ടേണ്‍ ലഭിക്കണമെന്നില്ല.

2. മോശം ഫണ്ട് തെരഞ്ഞെടുപ്പ് വരുമാനത്തെ ദോഷകരമായി ബാധിച്ചെന്ന് വരാം. തെറ്റായ കടപ്പത്രം, ഇക്വിറ്റി ഫണ്ട് തെരഞ്ഞെടുത്താല്‍ അപകടസാധ്യത ഉണ്ട്. ഗവേഷണവും ഫണ്ടിന്റെ ഗുണനിലവാരവും പ്രധാനമാണ്.

3. ഒരു കടപ്പത്ര വിപണിയില്‍ നിന്നുള്ള ഓരോ ട്രാന്‍സ്ഫറും പിന്‍വലിക്കലായി കണക്കാക്കി ഹ്രസ്വകാല നികുതി ആകര്‍ഷിക്കാന്‍ സാധ്യതയുണ്ട്.നിക്ഷേപകര്‍ ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്യേണ്ടതുണ്ട്.

എസ്ഐപിയും എസ്ടിപിയും തമ്മിലുള്ള വ്യത്യാസം?

പ്രതിമാസ വരുമാനത്തില്‍ നിന്ന് നിശ്ചിത തുക നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ ഒന്നാണ് എസ്ഐപി. ഒരു വലിയ തുക കൈവശം വച്ചിരിക്കുന്നവര്‍ക്കും ഇക്വിറ്റിയിലേക്ക് പടിപടിയായി എന്‍ട്രി ആഗ്രഹിക്കുന്നവര്‍ക്കും എസ്ടിപി മികച്ച ഓപ്ഷനാണ്. റുപ്പീ-കോസ്റ്റ് ആവറേജിങ് നടക്കുന്നതിനാല്‍ രണ്ടും അസ്ഥിരത കുറയ്ക്കുന്നു. എങ്കിലും

അടിസ്ഥാന തുക ഒരു സ്ഥിരതയുള്ള കടപ്പത്ര വിപണിയില്‍ ഇരിക്കുന്നതിനാല്‍ എസ്ടിപി സാധാരണയായി എസ്ഐപിയേക്കാള്‍ കുറഞ്ഞ റിസ്‌ക് ആണ് വഹിക്കുന്നത്.

Why STP is becoming the smarter, low-risk alternative to SIP

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റെഡ് അലര്‍ട്ട്: കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

'ലാലങ്കിള്‍ കരഞ്ഞതല്ല, വിയര്‍പ്പ് തുടച്ചതാണ്'; വൈറല്‍ വിഡിയോയുടെ സത്യാവസ്ഥ പങ്കിട്ട് എസ്തര്‍ അനില്‍

331 റൺസ് അടിച്ചെടുത്തിട്ടും കേരളം തോറ്റു; ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്വാർട്ടറിൽ വീണു

'കുഴലൂത്തും' വേണ്ട! ലോകകപ്പിൽ 'വുവുസേല'യ്ക്കും ഫിഫ വിലക്ക്

ഞങ്ങളുടെ എഐ മോഡലുകൾ നിങ്ങളുടേതിൽ നിന്ന് വേറിട്ടുനിൽക്കും; ആന്ത്രോപിക്കിനും ഓപ്പൺഎഐക്കും മുന്നറിയിപ്പുമായി മെറ്റയുടെ അലക്സാണ്ടർ വാങ്

SCROLL FOR NEXT