ഫയല്‍ ചിത്രം 
Business

'മൂണ്‍ലൈറ്റിങ്'; വിപ്രോ 300 ജീവനക്കാരെ പിരിച്ചുവിട്ടു

പ്രമുഖ ഐടി കമ്പനിയായ വിപ്രോ 300 ജീവനക്കാരെ പിരിച്ചുവിട്ടു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ ഐടി കമ്പനിയായ വിപ്രോ 300 ജീവനക്കാരെ പിരിച്ചുവിട്ടു. കമ്പനിയില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ എതിരാളി കമ്പനിയില്‍ കൂടി ജോലി ചെയ്യുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ റിഷാദ് പ്രേംജി അറിയിച്ചു.

ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്റെ നാഷണല്‍ മാനേജ്‌മെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് റിഷാദ് പ്രേംജി കമ്പനി തീരുമാനം അറിയിച്ചത്. വിപ്രോയില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ എതിരാളി കമ്പനിയ്ക്ക് വേണ്ടി കൂടിയും ഇവര്‍ നേരിട്ട് പണിയെടുക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവര്‍ മറ്റൊരു കമ്പനിയില്‍ ജോലി ചെയ്യുന്നതായി കണ്ടെത്തിയതായും റിഷാദ് പ്രേംജി വ്യക്തമാക്കി. കമ്പനിയുടെ വ്യവസ്ഥ ലംഘിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അദ്ദേഹം അറിയിച്ചു.

ഒരു കമ്പനിയില്‍ മുഴുവന്‍ സമയം ജോലി ചെയ്യുമ്പോള്‍ തന്നെ മറ്റൊരു കമ്പനിയില്‍ കൂടി ജോലി ചെയ്യാന്‍ അനുവദിക്കുന്ന മൂണ്‍ലൈറ്റിങ് നയം സംബന്ധിച്ച ചര്‍ച്ചകള്‍ കമ്പനികള്‍ക്കിടയില്‍ രണ്ടു ചേരി സൃഷ്ടിച്ചിരിക്കുകയാണ്. ഒരു വിഭാഗം ഇതിനെ അനുകൂലിക്കുമ്പോള്‍ എതിര്‍ ചേരിയിലുള്ളവര്‍ ഇതിനെ എതിര്‍ക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഒരുമാസത്തില്‍ ചേര്‍ന്നത് 3.21 കോടി സ്ത്രീകള്‍; ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതിക്ക് മൂന്ന് ഗിന്നസ് റെക്കോര്‍ഡ്

സ്കൂൾ കഴിഞ്ഞ്, കൂട്ടുകാരനൊപ്പം കടലിൽ കുളിക്കാനിറങ്ങി; വിഴിഞ്ഞത്ത് ആറാം ക്ലാസുകാരനെ തിരയിൽപ്പെട്ട് കാണാതായി

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT