ഫയല്‍ ചിത്രം 
Business

'മൂണ്‍ലൈറ്റിങ്'; വിപ്രോ 300 ജീവനക്കാരെ പിരിച്ചുവിട്ടു

പ്രമുഖ ഐടി കമ്പനിയായ വിപ്രോ 300 ജീവനക്കാരെ പിരിച്ചുവിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ ഐടി കമ്പനിയായ വിപ്രോ 300 ജീവനക്കാരെ പിരിച്ചുവിട്ടു. കമ്പനിയില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ എതിരാളി കമ്പനിയില്‍ കൂടി ജോലി ചെയ്യുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ റിഷാദ് പ്രേംജി അറിയിച്ചു.

ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്റെ നാഷണല്‍ മാനേജ്‌മെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് റിഷാദ് പ്രേംജി കമ്പനി തീരുമാനം അറിയിച്ചത്. വിപ്രോയില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ എതിരാളി കമ്പനിയ്ക്ക് വേണ്ടി കൂടിയും ഇവര്‍ നേരിട്ട് പണിയെടുക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവര്‍ മറ്റൊരു കമ്പനിയില്‍ ജോലി ചെയ്യുന്നതായി കണ്ടെത്തിയതായും റിഷാദ് പ്രേംജി വ്യക്തമാക്കി. കമ്പനിയുടെ വ്യവസ്ഥ ലംഘിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അദ്ദേഹം അറിയിച്ചു.

ഒരു കമ്പനിയില്‍ മുഴുവന്‍ സമയം ജോലി ചെയ്യുമ്പോള്‍ തന്നെ മറ്റൊരു കമ്പനിയില്‍ കൂടി ജോലി ചെയ്യാന്‍ അനുവദിക്കുന്ന മൂണ്‍ലൈറ്റിങ് നയം സംബന്ധിച്ച ചര്‍ച്ചകള്‍ കമ്പനികള്‍ക്കിടയില്‍ രണ്ടു ചേരി സൃഷ്ടിച്ചിരിക്കുകയാണ്. ഒരു വിഭാഗം ഇതിനെ അനുകൂലിക്കുമ്പോള്‍ എതിര്‍ ചേരിയിലുള്ളവര്‍ ഇതിനെ എതിര്‍ക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

SCROLL FOR NEXT