Business

അടിസ്ഥാന സൗകര്യവികസന മേഖലയ്ക്ക് 50 ലക്ഷം കോടി രൂപയുടെ നിക്ഷേപം വേണമെന്ന് ക്രിസില്‍

ഏറ്റവുമധികം നിക്ഷേപം വേണ്ടത് ഗതാഗതം, ഊര്‍ജ്ജം, നഗര വികസനം എന്നി മേഖലകളില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അടിസ്ഥാന സൗകര്യ വികസനമേഖലയുടെ വളര്‍ച്ചയ്ക്ക് അടുത്ത അഞ്ചുവര്‍ഷക്കാലയളവില്‍ 50 ലക്ഷം കോടി രൂപയുടെ നിക്ഷേപം വേണ്ടിവരുമെന്ന് പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി ക്രിസില്‍. ഇതില്‍ നാലില്‍ മൂന്നുഭാഗവും ഊര്‍ജ്ജം, ഗതാഗതം, നഗര വികസനം എന്നി മേഖലകള്‍ക്കാണ് പ്രയോജനപ്പെടേണ്ടത്.

2013-17 കാലയളവ് അടിസ്ഥാന സൗകര്യ വികസന മേഖലയെ സംബന്ധിച്ച് മെച്ചപ്പെട്ട കാലമായിരുന്നു. 37 ലക്ഷം കോടി രൂപയാണ് ഇക്കാലയളവിലെ നിക്ഷേപം. ഇത് ജിഡിപിയുടെ 5.6 ശതമാനം വരും. ഇതിന് തൊട്ടുമുന്‍പത്തെ അഞ്ചുവര്‍ഷകാലയളവിനെ അപേക്ഷിച്ച് നിക്ഷേപത്തില്‍ 56 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. 24 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് 2009-2013 കാലയളവില്‍ ആകര്‍ഷിച്ചത്. സ്വകാര്യ നിക്ഷേപം കുത്തനെ ഇടിയുന്നത് തടയാന്‍ വമ്പിച്ച പൊതുനിക്ഷേപം വഴി കഴിഞ്ഞതായും  ക്രിസില്‍ റിപ്പോര്‍ട്ട് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT