Business

ഇനി ഇന്ത്യയില്‍ യൂബര്‍ ഈറ്റ്‌സ് ഇല്ല, ഏറ്റെടുത്ത് സൊമാറ്റോ

മൂവായിരം കോടി രൂപയ്ക്കാണ് യൂബറിന്റെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവനത്തിന്റെ ഭാഗമായ യൂബര്‍ ഈറ്റ്‌സ് ഇന്ത്യയെ സൊമാറ്റോ സ്വന്തമാക്കിയത് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: യൂബര്‍ ഈറ്റ്‌സ് ഇന്ത്യയെ സൊമാറ്റോ ഏറ്റെടുത്തു. ഏകദേശം മൂവായിരം കോടി രൂപയ്ക്കാണ് യൂബറിന്റെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവനത്തിന്റെ ഭാഗമായ യൂബര്‍ ഈറ്റ്‌സ് ഇന്ത്യയെ സൊമാറ്റോ സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. 

സൊമാറ്റോയില്‍ 10 ശതമാനം ഓഹരി യൂബറിനുണ്ടാവും. 2017ല്‍ യൂബര്‍ ഈറ്റ്‌സ് ഇന്ത്യയിലേക്ക് എത്തിയെങ്കിലും സൊമാറ്റോയുടേയും സ്വിഗ്ഗിയുടേയും ആധിപത്യത്തിന് മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ട് നേരിട്ടു. 

യൂബര്‍ ഈറ്റ്‌സ് ഇന്ത്യയെ സൊമാറ്റോ ഏറ്റെടുത്തു എന്ന കമ്പനിയുടെ സ്ഥിരീകരണം വന്നതിന് പിന്നാലെ യൂബര്‍ ഈറ്റ്‌സിന്റെ ആപ്ലിക്കേഷനിലും മാറ്റം വന്നു. യൂബര്‍ ഈറ്റ്‌സിന്റെ സേവനം ഇനി ഇന്ത്യയില്‍ ലഭ്യമാവില്ലെന്ന് ഉപഭോക്താക്കള്‍ക്കുള്ള സന്ദേശത്തില്‍ കമ്പനി വ്യക്തമാക്കി. 

ഇന്ത്യയില്‍ ഭക്ഷ്യവിതരണ വിഭാഗം ആരംഭിക്കാന്‍ ആമസോണ്‍ പദ്ധതിയിടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് യൂബര്‍ ഈറ്റ്‌സ് ഇന്ത്യയെ സ്വന്തമാക്കാനുള്ള കച്ചവടത്തില്‍ സൊമാറ്റോ പിടിമുറുക്കിയത്. തമിഴ്‌നാട്, കേരള, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ചിലയിടങ്ങളില്‍ സൊമാറ്റോയേക്കാള്‍ കൂടുതല്‍ വേര് യൂബര്‍ ഈറ്റ്‌സിനുണ്ട്. യൂബര്‍ സൊമാറ്റോയെ വാങ്ങുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായി ഇത് മാറും.

എന്നാല്‍ യൂബര്‍ ഈറ്റ്‌സ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ടീമിനെ
സൊമാറ്റോ ഏറ്റെടുക്കില്ല. നൂറുകണക്കിന് എക്‌സിക്യൂട്ടീവ്‌സിന് യൂബറിന്റെ ഇന്ത്യയിലെ മറ്റ് വിഭാഗത്തിലേക്ക് മാറ്റുകയോ, അതല്ലെങ്കില്‍ പറഞ്ഞു വിടുകയോ ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT