Business

ഏഴുമാസം കൊണ്ട്‌ ഡിസ്‌പ്ലേ പോയി സോണി എക്‌സ്പീരിയ!   ഉപയോക്താവിന് പുതിയ മൊബൈലും 20,000 രൂപ നഷ്ടപരിഹാരവും നല്‍കണമെന്ന് കോടതി

വാറന്റിയുള്ള ഫോണിന് സോണിയുടെ അംഗീകൃത ഡീലര്‍ ഫോണ്‍ നന്നാക്കുന്നതിനായി 16,000 രൂപ വാങ്ങിയതോടെയാണ് ജാനി കോടതിയെ സമീപിച്ചത്.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഒരു വര്‍ഷം ആകുന്നതിന് മുമ്പേ മൊബൈല്‍ ഫോണ്‍ കേടായ കേസില്‍ പ്രമുഖ ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കളായ സോണിക്ക് തിരിച്ചടി. ഉപഭോക്താവിന് ഏറ്റവും പുതിയ മോഡല്‍ ഫോണും 20,000 രൂപ നഷ്ടപരിഹാരവും നല്‍കണമെന്നാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ വിധി. 

ചെന്നൈ തൊരൈപ്പക്കം സ്വദേശിയായ പോള്‍ ജാനി 2013 ല്‍ സോണിയുടെ എക്‌സ്പീരിയ-സെഡ് മോഡല്‍ ഫോണ്‍ 35,999 രൂപയ്ക്കാണ് വാങ്ങിയത്. ഏഴുമാസത്തിനുള്ളില്‍ ഫോണിന്റെ ഡിസ്‌പ്ലേ പോയി പതിവിലധികം ചൂടാകാനും തുടങ്ങി. വാറന്റിയുള്ള ഫോണിന് സോണിയുടെ അംഗീകൃത ഡീലര്‍ ഫോണ്‍ നന്നാക്കുന്നതിനായി 16,000 രൂപ വാങ്ങിയതോടെയാണ് ജാനി കോടതിയെ സമീപിച്ചത്. രണ്ട് ലക്ഷത്തിപന്ത്രണ്ടായിരം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.

ആരോപണങ്ങള്‍ നിഷേധിച്ച കമ്പനി ഫോണ്‍ ജാനിയുടെ കയ്യില്‍ നിന്ന് നാശമായതാണ് എന്നാണ് വാദിച്ചത്. എന്നാല്‍ ഈ വാദങ്ങളെ കോടതി തള്ളുകയായിരുന്നു. ഫോണ്‍ ചൂടാകുന്നതിനും ഡിസ്‌പ്ലേ പോയതിനും കൃത്യമായ വിശദീകരണം നല്‍കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT