Business

ഓര്‍ഡര്‍ ചെയ്തത് ക്രിക്കറ്റ് ബാറ്റ്: കിട്ടിയത് കോട്ട്; ഫ്‌ലിപ് കാര്‍ട്ടിന് ലക്ഷം രൂപ പിഴ

ഓര്‍ഡര്‍ നല്‍കിയ ക്രിക്കറ്റ് ബാറ്റിന് പകരം കോട്ട് നല്‍കിയ ഫ്‌ലിപ് കാര്‍ട്ടിന് ഒരുലക്ഷം രൂപ പിഴ വിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര സമിതി.

സമകാലിക മലയാളം ഡെസ്ക്

ബെംഗലൂരു: ഓര്‍ഡര്‍ നല്‍കിയ ക്രിക്കറ്റ് ബാറ്റിന് പകരം കോട്ട് നല്‍കിയ ഫ്‌ലിപ് കാര്‍ട്ടിന് ഒരുലക്ഷം രൂപ പിഴ വിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര സമിതി. കര്‍ണാടകയിലെ ഷിവമോഗയിലാണ് സംഭവം. ഫ്‌ലിപ് കാര്‍ട്ടിനും അതിന്റെ സഹ സ്ഥാപകന്‍ സച്ചിന്‍ ബന്‍സലിനും ഇ-കാര്‍ട്ടിനുമാണ് പിഴ വിധിച്ചിരിക്കുന്നത്. 2017ല്‍ നടന്ന സംഭവത്തിലാണ് നടപടി. 

ക്രിക്കറ്റ് ബാറ്റ് ഓര്‍ഡര്‍ ചെയ്തപ്പോള്‍ കോട്ടാണ് തന്നതെന്നും മാറ്റി നല്‍കാന്‍ ഫ്‌ലിപ് കാര്‍ട്ട് തയ്യാറായില്ലെന്നും ചൂണ്ടിക്കാട്ടി വദിരരാജ റാവു എന്നയാളാണ് പരാതി നല്‍കിയത്. 

എസ്ജി പ്ലേയര്‍ എഡിഷന്‍ ഇംഗ്ലീഷ് വില്ലോ ക്രിക്കറ്റ് ബാറ്റാണ് റാവു ഓര്‍ഡര്‍ ചെയ്തത്. 6,074 ഫീസായി വാങ്ങി ഇ-കാര്‍ട്ട് ഡെലിവറി ബോയ് നല്‍കിയ പാര്‍സലില്‍ ഉണ്ടായിരുന്നത് ഒരു കോട്ടായിരുന്നു. ഉത്പന്നം മാറ്റി നല്‍കണം എന്നാവശ്യപ്പെട്ട് റാവു ഫ്‌ലിപ് കാര്‍ട്ടിനെ സമീപിച്ചു. എന്നാല്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഉത്പന്നം മാറ്റി നല്‍കാന്‍ കമ്പനിക്ക് സാധിച്ചില്ല. ഇതേത്തുടര്‍ന്നാണ് റാവു നിയമനടപടിയിലേക്ക് നീങ്ങിയത്. 

റാവുവിന് നഷ്ടപരിഹാരമായി 50,000രൂപ നല്‍കാനും ബാക്കി തുക ഒരാഴ്ചക്കുള്ളില്‍ കണ്‍സ്യൂമര്‍ ഫോറം വെല്‍ഫെയര്‍ ഫണ്ടിലേക്ക് അടക്കാനും ഫോറം ഉത്തരവിട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT