Business

ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാരെ ഏറ്റെടുത്ത് സ്‌പൈസ് ജെറ്റ്; 100 പൈലറ്റ് ഉള്‍പ്പടെ 500 പേര്‍ക്ക് ജോലി നല്‍കി

ഇതിനോടകം 100 പൈലറ്റുമാര്‍ക്കും 200 കാബിന്‍ ക്രൂ മെമ്പര്‍മാര്‍ക്കും 200 ടെക്‌നിക്കല്‍- എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കും ജോലി നല്‍കിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ ജെറ്റ് എയര്‍വേയ്‌സിന്റെ ജീവനക്കാരെ ഏറ്റെടുക്കാനൊരുങ്ങി സ്‌പൈസ് ജെറ്റ്. ജെറ്റ് എയര്‍വെയ്‌സില്‍ ജോലി ചെയ്തിരുന്ന പൈലറ്റ്, കാബിന്‍ക്രൂ, ടെക്‌നിക്കല്‍ എയര്‍പോര്‍ട്ട് ജീവനക്കാര്‍ എന്നിവര്‍ക്ക് ജോലി നല്‍കാനാണ് സ്‌പൈസ് ജെറ്റ് ഒരുങ്ങുന്നത്. ജെറ്റ് എയര്‍വെയ്‌സ് സര്‍വീസ് നിര്‍ത്തിയതോടെ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണ് സ്‌പൈസ് ജെറ്റ്. ഇതാണ് ജോലി പോയി നില്‍ക്കുന്ന ജീവനക്കാര്‍ക്ക് ഗുണകരമാകുന്നത്. 

ഇതിനോടകം 100 പൈലറ്റുമാര്‍ക്കും 200 കാബിന്‍ ക്രൂ മെമ്പര്‍മാര്‍ക്കും 200 ടെക്‌നിക്കല്‍- എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കും ജോലി നല്‍കിയിട്ടുണ്ട്. പുതിയ വിമാനങ്ങള്‍ എടുക്കുന്നതോടെ കൂടുതല്‍ ജീവക്കാരെ വേണ്ടിവരും. അതിനാല്‍ ജെറ്റ് എയര്‍വേയ്‌സിലെ കൂടുതല്‍ ജീവനക്കാര്‍ക്ക് ഇത് സഹായകമാകും. ഇതിനോടകം 27 പുതിയ വിമാനങ്ങള്‍ സര്‍വീസില്‍ ഉള്‍പ്പെടുത്താനുള്ള തയാറെടുപ്പിലാണ് സ്‌പൈസ് ജെറ്റ്. 

ഏപ്രില്‍ 26 മുതല്‍ മെയ് രണ്ട് വരെ 24 പുതിയ സര്‍വീസുകള്‍ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് സ്‌പൈസ് ജെറ്റ്. അഭ്യന്തര സര്‍വീസുകള്‍ കൂടാതെ ദുബായ്, ജെദ്ദ, ബാങ്കോക്ക്, കൊളംബോ തുടങ്ങിയ അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളിലേക്കും സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ജെറ്റ് എയര്‍വേയ്‌സിലെ ജീവനക്കാര്‍ക്കാണ് ആദ്യ പരിഗണന നല്‍കുന്നത് എന്നാണ് ജെറ്റ് എയര്‍വേയ്‌സ് ചെയര്‍മാന്‍ അജയ് സിങ് പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

SCROLL FOR NEXT