Business

നിര്‍മ്മാണ മേഖലയ്ക്ക് കനത്ത തിരിച്ചടി ; സിമന്റ് വില ഇന്ന് മുതല്‍ കൂടും ; വര്‍ധന ചാക്കിന് 50 രൂപ വരെ

മഴക്കാലത്ത് ഘട്ടംഘട്ടമായി കുറഞ്ഞ സിമന്റ് വില ഒറ്റയടിക്ക് കുത്തനെ ഉയര്‍ത്താനാണ് കമ്പനികളുടെ തീരുമാനം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ച് സംസ്ഥാനത്ത് സിമന്റ് വില ഇന്നു മുതല്‍ വര്‍ധിക്കും.  ചാക്കിന് 40 മുതല്‍ 50 രൂപ വരെ വര്‍ധിപ്പിക്കാനാണ് സിമന്റ് കമ്പനികള്‍ വിതരണക്കാര്‍ക്ക് നല്‍കിയ നിര്‍ദേശം. എന്നാല്‍ കാരണമില്ലാതെ സിമന്റ് വില വര്‍ധിപ്പിച്ചതില്‍ ശക്തമായ പ്രതിഷേധത്തിലാണ് വിതരണക്കാരും വ്യാപാരികളും. വില കൂട്ടാനുള്ള ഒരു സാഹചര്യവും നിലവിലില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. 

മഴക്കാലത്ത് ഘട്ടംഘട്ടമായി കുറഞ്ഞ സിമന്റ് വില ഒറ്റയടിക്ക് കുത്തനെ ഉയര്‍ത്താനാണ് കമ്പനികളുടെ തീരുമാനം. തിരുവനന്തപുരത്ത് ഒരു ചാക്ക് സിമന്റിന്റെ ശരാശരി മൊത്തവില 370 രൂപയാണ്. ശങ്കര്‍ സിമന്റിന് 380 രൂപയും, രാംകോ സിമന്റിന് 375 രൂപയും, അള്‍ട്രാടെക്കിന് 385 രൂപയും, ഡാല്‍മിയക്ക് 375, ചെട്ടിനാട് 360 രൂപ എന്നിങ്ങനെയാണ് പ്രമുഖ കമ്പനികളുടെ ചില്ലറ വില നിലവാരം. 

നിലവില്‍ മലബാര്‍ സിമന്റ്‌സ് മാത്രമാണ് വില ഉയര്‍ത്താത്തത്. പ്രളയാനന്തര പുനര്‍ നിര്‍മ്മാണത്തെയും ലൈഫ് ഭവനപദ്ധതിയെയും എല്ലാം വിലക്കയറ്റം ബാധിക്കും. സിമന്റ് വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വ്യാപാരികള്‍ നാളെ യോഗം ചേരുന്നുണ്ട്. സിമന്റ് വിതരണത്തിന് എടുക്കാതിരിക്കുന്നത് അടക്കമുള്ള പ്രതിഷേധ മാര്‍ഗങ്ങളും പരിഗണനയിലുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം