Business

ഫ്‌ളിപ്കാര്‍ട്ടിലൂടെ കമ്പ്യൂട്ടര്‍ ഗെയിം പകുതി വിലയ്ക്ക്; വ്യാജ പതിപ്പുകള്‍ നീക്കം ചെയ്‌തെന്ന് കമ്പനി

പേയ്‌മെന്റ് നടത്താനെത്തിയ ഗെയിം പ്രേമികള്‍ ഞെട്ടി, ഗെയിമുകളെല്ലാം പകുതി വിലയ്ക്ക്. ഇതോടെയാണ് വ്യാജനാണോ എന്ന സംശയം ശക്തമായത്.

സമകാലിക മലയാളം ഡെസ്ക്

വാച്ച് ഡോഗ്‌സ് 2, ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ-5 എന്നീ ഗെയിമുകളുടെ വ്യാജപതിപ്പാണ് കഴിഞ്ഞയാഴ്ച ചൂടപ്പം പോലെ ഫഌപ്കാര്‍ട്ടില്‍ വിറ്റുപോയത്. പേയ്‌മെന്റ് നടത്താനെത്തിയ ഗെയിം പ്രേമികള്‍ ഞെട്ടി, ഗെയിമുകളെല്ലാം പകുതി വിലയ്ക്ക്. 1500 രൂപയുള്ള വാച്ച് ഡോഗ് 2 ഫഌപ്കാര്‍ട്ടിലെത്തിയപ്പോള്‍ വില 799 രൂപ! ഇതോടെയാണ് വ്യാജനാണോ എന്ന സംശയം ശക്തമായത്.

വാച്ച് ഡോഗിന്റെയും ഗ്രാന്റ് തെഫ്റ്റിന്റെയും ക്രാക്ക്ഡ് പതിപ്പുകളാണെന്ന് ഫഌപ്കാര്‍ട്ട് പിന്നീട് സ്ഥിരീകരിച്ചു. ഇത് വില്‍പ്പനയ്ക്ക് വച്ച കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തിയെന്നും സൈറ്റില്‍ നിന്നും നീക്കം ചെയ്തതായും ഫഌപ്കാര്‍ട്ട് അറിയിച്ചു.

രാജ്യമെങ്ങുമുള്ള ഉപഭോക്താക്കളെ ബന്ധിപ്പിക്കുന്നതിനും വേഗത്തിലും വിലക്കുറവിലും ഗുണമേന്‍മയുള്ള സാധനങ്ങള്‍ ലഭ്യമാക്കുകയുമാണ് ഫഌപ്കാര്‍ട്ടിന്റെ ലക്ഷ്യം. പകര്‍പ്പവകാശ ലംഘനവും, ഗുണമേന്‍മയില്‍ വിട്ടു വീഴ്ച നടത്തുന്നതിനോടും നിയമം ലംഘിക്കുന്നതിനോടും യാതൊരു വിട്ടുവീഴ്ചയ്ക്കും കമ്പനി തയ്യറല്ല. ഉത്തരവാദിത്തപ്പെട്ട ഓണ്‍ലൈന്‍ വ്യാപാരകേന്ദ്രമെന്ന നിലയില്‍ വ്യാജന്‍മാരെ വിറ്റ സെല്ലര്‍മാരെ നിരോധിച്ചതായും  ഫഌപ്കാര്‍ട്ട് വിശദമാക്കി. 

ഓണ്‍ലൈന്‍ സൈറ്റുകളെ വ്യാജപതിപ്പുകള്‍ വിറ്റഴിക്കുന്നതിന് കമ്പനികള്‍ ഉപയോഗിക്കുന്നത് ഇതാദ്യമായല്ല.2014 ല്‍ ആമസോണിലൂടെ വാച്ച്‌ഡോഗ്-1 വില്‍പ്പനയ്‌ക്കെത്തിയിരുന്നു.പോക്കിമാന്‍ സീരിസിനും വ്യാജപതിപ്പ് ഭീഷണി നേരിട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT