Business

റെയില്‍വേയ്ക്ക് അഭിമാനനേട്ടം: മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത, റെക്കോഡ് സൃഷ്ടിച്ച് 'ട്രെയിന്‍ 18'

ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നിര്‍മ്മിച്ച എന്‍ജിന്‍ രഹിത ട്രെയിനായ 'ട്രെയിന്‍ 18' റെക്കോഡ് സൃഷ്ടിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നിര്‍മ്മിച്ച എന്‍ജിന്‍ രഹിത ട്രെയിനായ 'ട്രെയിന്‍ 18' റെക്കോഡ് സൃഷ്ടിച്ചു. രാജ്യത്ത് ഏറ്റവും വേഗത്തില്‍ ഓടുന്ന ട്രെയിന്‍ എന്ന റെക്കോഡാണ് ട്രെയിന്‍ 18 തിരുത്തികുറിച്ചത്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചാണ് റെക്കോഡ് ബുക്കില്‍ ഇടംപിടിച്ചത്.

ഡല്‍ഹി- മുംബൈ രാജധാനി റൂട്ടിലെ പരീക്ഷണ ഓട്ടത്തിലാണ് ട്രെയിന്‍ 18 റെക്കോഡ് സൃഷ്ടിച്ചത്. റെയില്‍വേ മേഖലയില്‍ ഇത് ഒരു നാഴികക്കല്ലാണെന്ന് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി ജനറല്‍ മാനേജര്‍ സുധാന്‍ഷു മണി വ്യക്തമാക്കി. റെയില്‍വേയുടെ ഭാഗമാകുന്നതിന് മുന്നോടിയായി ഇനിയും നിരവധി പരീക്ഷണങ്ങള്‍ക്ക് ട്രെയിന്‍ 18 വിധേയമാകേണ്ടതുണ്ട്.

മോദി സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത് നിര്‍മ്മിച്ചത്. ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയാണ് ട്രെയിന്‍ നിര്‍മ്മിച്ചത്. റെയില്‍വേയുടെ അഭിമാനമായ ശതാബ്ദി എക്‌സ്പ്രസുകള്‍ക്ക് പകരമായി അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുളള ട്രെയിനുകള്‍ അവതരിപ്പിക്കണമെന്ന ആലോചനയാണ് ട്രെയിന്‍ 18 എന്ന ആശയത്തിന് പിന്നില്‍. ഡിസംബറില്‍ പരീക്ഷണഓട്ടം പൂര്‍ത്തിയാക്കി വൈകാതെ തന്നെ റെയില്‍വേയുടെ ഭാഗമാക്കാനുളള നടപടികളാണ് അതിവേഗം പുരോഗമിക്കുന്നത്. 

നിലവില്‍ ഡല്‍ഹി- ജാന്‍സി റൂട്ടില്‍ ഓടുന്ന ഗതിമാന്‍ എക്‌സ്പ്രസാണ് ഏറ്റവുമധികം വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിന്‍.മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയിലാണ് ഇത് സഞ്ചരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

SCROLL FOR NEXT