Business

റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഭക്ഷ്യധാന്യം ലഭിക്കില്ല ; സമയപരിധി അവസാനഘട്ടത്തില്‍

സംസ്ഥാനത്തെ 3.64 കോടി റേഷന്‍ ഉപഭോക്താക്കളില്‍ 60 ലക്ഷം പേരാണ് ഇനിയും ആധാര്‍ ബന്ധിപ്പിക്കാനുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : റേഷന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാത്തവര്‍ക്ക് അടുത്തമാസം മുതല്‍ ഭക്ഷ്യധാന്യം ലഭിക്കില്ല. ആധാര്‍ ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സമയപരിധി ഈ മാസം അവസാനിക്കും. സംസ്ഥാനത്തെ 3.64 കോടി റേഷന്‍ ഉപഭോക്താക്കളില്‍ 60 ലക്ഷം പേരാണ് ഇനിയും ആധാര്‍ ബന്ധിപ്പിക്കാനുള്ളത്. 

ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കിയതു മുതല്‍ ആധാര്‍ ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും 85 ശതമാനത്തോളം പേര്‍ മാത്രമേ ആധാര്‍ ബന്ധിപ്പിച്ചിട്ടുള്ളൂ. പലതവണയാണ് കേന്ദ്രം കേരളത്തിന് സമയം നീട്ടി നല്‍കിയത്. 

റേഷന്‍ തിരിമറി തടയുന്നതിന് ആധാറും റേഷന്‍ കാര്‍ഡും ബന്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. വീണ്ടും മയം നീട്ടി നല്‍കാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തില്‍ ആധാര്‍ ബന്ധിപ്പിക്കല്‍ നടപടി ഊര്‍്ജിതമാക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് ശ്രമം ആരംഭിച്ചു. 

റേഷന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോഴും പുതുതായി അംഗങ്ങളെ ചേര്‍ക്കുമ്പോഴും ആധാര്‍ നിര്‍ബന്ധമാക്കി. ഇതിനായി ഓണ്‍ലൈന്‍ സംവിധാനം പരിഷ്‌കരിച്ചു. ആധാര്‍ നമ്പര്‍ ഇല്ലാത്ത അപേക്ഷകള്‍ നിരസിക്കുന്ന വിധത്തിലാണ് പരിഷ്‌കാരം. 

വിവിധ ഘട്ടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ഒട്ടേറെപ്പേര്‍ ഒന്നിലധികം റേഷന്‍ കാര്‍ഡില്‍ അംഗങ്ങളാണെന്ന് കണ്ടെത്തിയിരുന്നു. ആധാറും റേഷന്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതോടെ ഇത്തരക്കാരെ ഒഴിവാക്കാനാകുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം