Business

വീണ്ടും പിരിച്ചുവിടല്‍: ടാറ്റയില്‍ 1500 പേരുടെ തൊഴില്‍ നഷ്ടമാകും

രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് 1500 ജീവനക്കാരെ പിരിച്ചുവിടുന്നു. ഒഴിവാക്കുന്നത് മുഴുവന്‍ മാനേജര്‍ തസ്തികയില്‍ഉള്‍പ്പെടുന്നവരെയാണ്.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് 1500 ജീവനക്കാരെ പിരിച്ചുവിടുന്നു. ഒഴിവാക്കുന്നത് മുഴുവന്‍ മാനേജര്‍ തസ്തികയില്‍
ഉള്‍പ്പെടുന്നവരെയാണ്. കമ്പനിയിലെ ജീവനക്കാരെ പുനര്‍വിന്യസിക്കുന്നതിനു വേണ്ടിയാണെന്നാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് ടാറ്റ അറിയിച്ചു. രാജ്യത്തെ ഐടി കമ്പനികളുടെ പിരിച്ചു വിടല്‍ നടപടിക്കു പിന്നാലെയാണ് ടാറ്റയുടെ നടപടിയും.

ആകെയുള്ള മാനേജര്‍ തസ്തികയിലെ 10 മുതല്‍ 12 ശതമാനം ആളുകളെയാണ് ഒഴിവാക്കുകയെന്ന് ടാറ്റ സിഇഒ ഗണ്ടര്‍  ബുട്ട്‌സ്‌ചെക്ക് പറഞ്ഞു. കമ്പനിയുടെ കഴിഞ്ഞ വര്‍ഷത്തെ ലാഭഫലം പ്രഖ്യാപിക്കുന്നതിനുള്ള വാര്‍ത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

മുന്‍ നിര ഇന്‍ഫ്രാസെട്രക്ചര്‍ കമ്പനികളിലൊന്നായ ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ 14,000 പേരെയാണ് പിരിച്ച് വിടുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് 10,000 ജീവനക്കാരെയും ഒഴിവാക്കിയിരുന്നു. ഐടി സെക്ടറില്‍ മൊത്തം  50,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് കണക്കാക്കുന്നത്. ബാങ്കിങ്, ഐ.ടി, കാപ്പിറ്റല്‍ ഗുഡ്‌സ്, ഫിനാന്‍സ് എന്നീ മേഖലകളിലെ കമ്പനികളെല്ലാം ജീവനക്കാരെ പിരിച്ച് വിടുന്നത് തുടരുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപി സീല്‍; ആരോപണവുമായി സിപിഎം

ഒരു പരീക്ഷണവും ഇല്ല; കെഎൽ രാഹുൽ സ്ഥിരം ഓപ്പണർ; ഉറപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്

പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം നാളെ മുതല്‍; 'പാണ്ഡവന്മാര്‍ നിരന്നു', ആറാട്ടിനായി വിമാനത്താവളം അടച്ചിടുന്ന അപൂര്‍വ്വ ക്ഷേത്രം

ദീപികയ്ക്ക് പിന്നാലെ അനുഷ്‌ക ശര്‍മയും അല്ലു അര്‍ജുന്‍ ചിത്രത്തില്‍; തെലുങ്കിലൂടെ വന്‍ തിരിച്ചുവരവിനൊരുങ്ങി നടി

നാഷണൽ ഫിനാൻസിങ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്‌മെന്റ് ബാങ്കിൽ ഓഫീസർ തസ്തികയിൽ ഒഴിവുകൾ, ഏപ്രിൽ എട്ട് വരെ അപേക്ഷിക്കാം

SCROLL FOR NEXT