ഫയല്‍ ചിത്രം 
Health

ഡെൽറ്റയേക്കാൾ മാരകം, കോവിഡ്  'ലാംഡ' കൂടുതൽ അപകടകാരിയെന്ന് വിദഗ്ധർ 

ലോകത്ത് ഏറ്റവും ഉയർന്ന് കോവിഡ് മരണനിരക്കുള്ള പെറുവിലാണ് ഈ വകഭേദം ആദ്യം കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ പിടിമുറുക്കിയ കോവിഡ് ഡെൽറ്റ വകഭേദത്തേക്കാൾ മാരകമാണ്  'ലാംഡ' വകഭേദംമെന്ന് മലേഷ്യ ആരോഗ്യ മന്ത്രാലയം. കഴിഞ്‍ നാലാഴ്ചയ്ക്കുള്ളിൽ 30തിലധികം രാജ്യങ്ങളിൽ ലാംഡ കണ്ടെത്തിയിട്ടുണ്ട്. ലോകത്ത് ഏറ്റവും ഉയർന്ന് കോവിഡ് മരണനിരക്കുള്ള പെറുവിലാണ് ഈ വകഭേദം ആദ്യം കണ്ടെത്തിയത്. 

ലാംഡ അതിവേഗം വ്യാപിക്കുന്നതും ആന്റീബോഡിക്കെതിരെ കൂടുതൽ ചെറുത്തുനിൽപ്പ് പ്രകടിപ്പിക്കുന്നതുമാണെന്ന് ലോകാരോഗ്യ സംഘടനയുടെ വിലയി‌രുത്തൽ. അതേസമയം ലാംഡ വകഭേദം അതിവ്യാപന ശേഷിയുള്ളതായി തെളിയിക്കുന്ന കൃത്യമായ തെളിവുകൾ ലഭ്യമായിട്ടില്ലെന്നും വിദഗ്ധർ പറയുന്നു. 

മെയ്, ജൂൺ മാസങ്ങളിൽ പെറുവിൽ സ്ഥിരീകരിച്ച 82 ശതമാനം കോവിഡ് കേസുകളുടെയും സാംപിളുകൾ ലാംഡയുടേതാണെന്നാണ് പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ (പി എ എച്ച് ഒ) റിപ്പോർട്ടിൽ പറയുന്നത്. ജൂൺ 30നകം എട്ട് ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും കരീബിയൻ രാജ്യങ്ങളിലും ലാംഡ റിപ്പോർട്ട് ചെയ്തതായി പി എ എച്ച് ഒ റിപ്പോർട്ടിൽ പറയുന്നു. യു കെയിലും ലാംഡ കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ ആറ് ലാംഡ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT