Health

കന്യകാത്വം തെളിയിക്കാന്‍ 'വ്യാജ ക്യാപ്‌സൂള്‍'; വില്‍പ്പന സജീവം, പ്രതിഷേധം

സ്ത്രീയ്ക്ക് എല്ലാം ചാരിത്രമാണെന്നും അത് നഷ്ടപ്പെടുന്നവര്‍ക്ക് നല്ല കുടുംബ ജീവിതം ഉണ്ടാകില്ലെന്നും പറഞ്ഞ് അവരിലുണ്ടാക്കുന്ന ഭയമാണ് ക്യാപ്‌സൂളുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഈ നൂറ്റാണ്ടിലും പ്രണയത്തിലും വിവാഹത്തോട് അനുബന്ധിച്ചും എല്ലാം താന്‍ കന്യകയാണെന്ന് തെളിയിക്കേണ്ടത് സ്ത്രീകളുടെ സ്വസ്ഥ ജീവിതത്തിന് നിര്‍ണായകഘടകമാണ്.  അതുകൊണ്ട് തന്നെ കന്യാചര്‍മ്മം ഏതെങ്കിലും വിധത്തില്‍ നഷ്ടമായോ എന്ന് പേടിക്കുന്ന സ്ത്രീകളും കുറവല്ല. പുരോഗമന വാദികളുടെ ഇടയിലാണ് ജീവിതമെങ്കിലും ഇത്തരം ചോദ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുന്നത് തികച്ചും സ്വാഭാവികവുമാണ്..

ആദ്യ രാത്രിയില്‍ വെളുത്ത കിടക്ക വിരിച്ച് മരുമകളുടെ കന്യകാത്വം പരിശോധിക്കുന്ന അമ്മായിമാരും ഭര്‍ത്താക്കന്മാരുമെല്ലാം ഇപ്പോഴും സജീവമാണ്. ഈ അവസ്ഥയെയും അതിജീവിക്കാന്‍ എന്തിനും പരിഹാരവുമായി എത്തുന്ന അമസോണ്‍ വ്യാജ കന്യകാത്വ ക്യാപ്‌സൂളുകള്‍ വിപണിയിലെത്തിച്ചിരിക്കുന്നു.. അടുത്തിടെയാണ് ഇത്തരം പരസ്യങ്ങള്‍ ആമസോണില്‍ കാണാന്‍ തുടങ്ങിയത്. രക്തം നിറഞ്ഞ ക്യാപ്‌സൂള്‍ ഉപയോഗിച്ച് 'ആവശ്യഘട്ടങ്ങളില്‍' കന്യകാത്വം തെളിയിക്കാം.

സ്ത്രീയ്ക്ക് എല്ലാം ചാരിത്രമാണെന്നും അത് നഷ്ടപ്പെടുന്നവര്‍ക്ക് നല്ല കുടുംബ ജീവിതം ഉണ്ടാകില്ലെന്നും പറഞ്ഞ് അവരിലുണ്ടാക്കുന്ന ഭയമാണ് ഇത്തരം ക്യാപ്‌സൂളുകള്‍ ഉപയോഗിക്കാന്‍ സ്ത്രീകളെ നിര്‍ബന്ധിതരാക്കുന്നത്. ആളുകളുടെ മനോഭാവം മാറാത്തതാണ് ഇത്തരം ഉത്പന്നങ്ങളുടെ ഉപയോഗത്തിലേക്ക് സ്ത്രീകളെ തള്ളിവിടുന്നുത്. അതേസമയം, ഉത്പന്നത്തിന്റെ പേരില്‍ പ്രതിഷേധവുമായി നിരവധിപ്പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബ്രസീലിയന്‍ മോഡല്‍ 22 തവണ വോട്ട് ചെയ്തു; ഹരിയാനയില്‍ നടന്നത് 25 ലക്ഷത്തിന്റെ വോട്ടുകൊള്ള; എച്ച് ബോംബുമായി രാഹുല്‍ ഗാന്ധി

'നയന്‍താരയുടെ 50 കോടിയുടെ പ്രൈവറ്റ് ജെറ്റ്'; വെറും സോഷ്യല്‍ മീഡിയ തള്ള്! സത്യാവസ്ഥ എന്തെന്ന് ഹാലോ എയര്‍വേയ്‌സ് ഉടമ

25,000 രൂപയില്‍ താഴെ വില, 7,000mAh ബാറ്ററി; ലാവ അഗ്നി ഫോര്‍ ലോഞ്ച് 20ന്, ഫീച്ചറുകള്‍

മംദാനിക്ക് പിന്നാലെ വീണ്ടും ഇന്ത്യന്‍ വംശജയ്ക്ക് വിജയം; വിര്‍ജീനിയ ലെഫ്. ഗവര്‍ണറായി ഗസാല ഹാഷ്മി

മൂന്ന് മാസം കൂടുമ്പോള്‍ 61,500 രൂപ; അഞ്ചുവര്‍ഷം കൊണ്ട് ലഭിക്കുന്നത് 12.30 ലക്ഷം, ഇതാ ഒരു വരുമാന പദ്ധതി

SCROLL FOR NEXT